കണക്ക് തദ്ദേശ വകുപ്പിൻ്റേത്; തിരുവനന്തപുരം ജില്ലയിൽ മാത്രം ഇതുവരെ വെടിവച്ച് കൊന്നത് 404 കാട്ടുപന്നികളെ, കഴിഞ്ഞ മാസം 67 എണ്ണത്തെ കൊന്നു

Published : Sep 27, 2025, 06:22 PM IST
404 wild boars killed in Trivandrum

Synopsis

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ 404 കാട്ടുപന്നികളെ വെടിവെച്ചുകൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പ്.  പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പന്നികളെ (85) കൊന്നത്. കഴിഞ്ഞ മാസം 67 പന്നികളെ വെടിവെച്ചുകൊന്നു.

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണക്കുകൾ. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാരിന്‍റെ പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചു കൊന്നതെന്ന് കണക്കുകൾ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ വിവിധ പഞ്ചായത്തുകൾ തിരിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നികളുടെ കണക്കുകൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തുവിട്ടു.

പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ

പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. 85 പന്നികളെയാണ് ഇവിടെ കൊന്നത്. ആനാട് പഞ്ചായത്തിൽ 28, ആര്യനാട് പഞ്ചായത്തിൽ അഞ്ച്, കിഴുവിലം പഞ്ചായത്തിൽ 12, കിളിമാനൂർ പഞ്ചായത്തിൽ 16, മടവൂർ പഞ്ചായത്തിൽ 2, മാണിക്കൽ പഞ്ചായത്തിൽ 13, മുദാക്കൽ പഞ്ചായത്തിൽ 22, നന്ദിയോട് പഞ്ചായത്തിൽ 2, നെല്ലനാട് പഞ്ചായത്തിൽ 69, പാങ്ങോട് പഞ്ചായത്തിൽ 9, പൂവച്ചൽ പഞ്ചായത്തിൽ 3, ഉഴമലയ്ക്കൽ പഞ്ചായത്തിൽ 81, നെടുമങ്ങാട് പഞ്ചായത്തിൽ 34, കോർപ്പറേഷൻ പരിധിയിൽ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരം കൊന്ന കാട്ടുപന്നികളുടെ കണക്ക്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ജി. സുധാകരനാണ് ഇത് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ