ഇലന്തൂര്‍ നരബലി; ഷാഫി 40000 രൂപ നൽകിയെന്ന് ഭാര്യയുടെ മൊഴി; വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞു

Published : Oct 14, 2022, 05:47 PM ISTUpdated : Oct 14, 2022, 05:58 PM IST
ഇലന്തൂര്‍ നരബലി; ഷാഫി 40000 രൂപ നൽകിയെന്ന് ഭാര്യയുടെ മൊഴി; വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞു

Synopsis

നാൽപതിനായിരം രൂപ നൽകിയതായി ഷാഫിയുടെ ഭാര്യ മൊഴി നൽകി. വണ്ടി വിറ്റ് കിട്ടിയ പണം എന്നാണ് ഷാഫി വീട്ടിൽ പറഞ്ഞിരുന്നത്. 

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി ഷാഫിയുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പൊലീസ്. പൊലീസ് കസ്റ്റഡിയിലുളള ഷാഫിയേയും ഭഗവത് സിംഗിനേയും ലൈലയേയും ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ തെളിവു ശേഖരണം. നാൽപതിനായിരം രൂപ നൽകിയതായി ഷാഫിയുടെ ഭാര്യ മൊഴി നൽകി. വണ്ടി വിറ്റ് കിട്ടിയ പണം എന്നാണ് ഷാഫി വീട്ടിൽ പറഞ്ഞിരുന്നത്. ആ പണം കൊണ്ട് പണയം വച്ച സ്വർണം എടുത്തു എന്നും ഇവർ മൊഴി നൽകി. വീട്ടിൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷം ഇയാളുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. 

ഇക്കഴി‍ഞ്ഞ സെപ്റ്റംബർ 26 ന് തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ നാലര പവൻ ആഭരണങ്ങൾ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. നിരവധി സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് കണ്ടെടുത്തു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ആഭരണങ്ങൾ പണയപ്പെടുത്തിയതിന്‍റെ അടക്കം രേഖകളാണ് കിട്ടിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങൾ പണയപ്പെടുത്തിയത്. ഇതിൽ നാൽപതിനായിരം രൂപ വിവിധ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഭാര്യയെ ഏൽപിച്ചു. വാഹന ഇടപാടിൽ കിട്ടിയ പണമാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. 

ഇതുകൂടാതെ മറ്റ് ചില സ്വർണാഭരണങ്ങളും പണയം വെച്ചതിന്‍റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്. കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരിൽ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. അടുത്ത ഒരു ബന്ധുവിന്‍റെ പേരിലെന്നാണ് മൊഴി. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. 

ഇരട്ട നരബലിക്കേസ്: ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു, കൂടുതൽ ഇരകളുണ്ടോയെന്നും അന്വേഷണം

കൈക്കുഞ്ഞുമായി അമ്മമാര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ഇതെന്താ 'നരബലി ടൂറിസമോ'; ഇലന്തൂരിലേക്ക് ജനപ്രവാഹം

നരബലി:' ഭഗവൽ സിംഗ് സിപിഎമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു,ഔദ്യോഗിക ഭാരവാഹിത്വങ്ങളില്ലായിരുന്നു '

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ
'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്