സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിൻ്റെ സാക്ഷ്യപത്രം, ജി സുധാകരനെ പിന്തുണച്ച് ഹസൻ; ഇപിക്ക് വിമ‍ർശനം

Published : Oct 07, 2023, 03:16 PM ISTUpdated : Oct 07, 2023, 03:34 PM IST
സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിൻ്റെ സാക്ഷ്യപത്രം, ജി സുധാകരനെ പിന്തുണച്ച് ഹസൻ; ഇപിക്ക് വിമ‍ർശനം

Synopsis

ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിന്റെ സാക്ഷ്യപത്രമാണെന്നും സതീഷ് തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെന്നും  എംഎം ഹസൻ 

പാലക്കാട്: ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നെന്നും ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാർമികത ഇല്ലെന്നും എംഎം ഹസൻ. ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിന്റെ സാക്ഷ്യപത്രമാണെന്നും എംഎം ഹസൻ പറഞ്ഞു. നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും  ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു എംഎം ഹസന്റെത്.

എന്നാൽ ഇപി ജയരാജന് വിഷയത്തിൽ പ്രസ്താവന ഇറക്കാനുള്ള ധാർമ്മികത ഇല്ലെന്ന് എംഎം ഹസൻ പ്രതികരിച്ചു.  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെ് എംഎം ഹസൻ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാനുള്ള തെളിവുകൾ തന്റെ കൈയിൽ ഇല്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾക്ക് കടകവിരുദ്ധമായിരുന്നു ഇപി ജയരാജന്റെ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലെ ഈ പ്രസ്താവന. 

Read More: കരുവന്നൂരിൽ പിഴവുണ്ടായി, ഇഡിയെ തടയാനാകില്ല; സിപിഎമ്മിനെ വെട്ടിലാക്കി ജി സുധാകരൻ

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ പരാതിയുമായി ഒരു വീട്ടമ്മ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്ന് ഉച്ചയോടെ എത്തിയത്. തൃശ്ശൂര്‍ ജില്ല ബാങ്കിലെ 18 ലക്ഷം രൂപ വായ്പയുടെ ടേക്ക് ഓവറിന് സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വര്‍ധിച്ചുവെന്നുമാണ് സിന്ധുവിന്‍റെ പരാതി. സിന്ധുവിന്‍റെ പരാതി ഉള്‍പ്പെടെ കേസില്‍ തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്. പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിരുന്നു. ഇതില്‍ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രേഡിങ്ങിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു, വ്യവസായിൽ നിന്ന് കൊലക്കേസ് പ്രതി തട്ടിയത് ഒന്നേമുക്കാൽ കോടി, പിടിയിൽ
കെപിസിസി അധ്യക്ഷ ചുമതല; പരിഗണനയിൽ കൊടിക്കുന്നിലും കെസി ജോസഫും, ചെന്നിത്തലയെ പ്രചാരണസമിതി അധ്യക്ഷനാക്കും