ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണി, ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ

Published : Feb 25, 2026, 06:35 AM IST
idukki district hopspital thodupuzha building collapse

Synopsis

 ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്

ഇടുക്കി: തൊടുപുഴ കാരിക്കോടുള്ള ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാകുന്നു. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. തൊടുപുഴ ജില്ല ആശുപത്രിയിലെ ഈ കെട്ടിടത്തിന് 70 വർഷം പഴക്കമുണ്ട്. മേൽക്കൂര തക‍ർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് ഒരു വർഷം മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളെല്ലാം മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി തേടി എട്ടുമാസം മുൻപ് ജില്ല പഞ്ചായത്തിന് കത്തു നൽകിയെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാൽ, തുടർ നടപടിയുണ്ടായില്ല. 

പൊളിക്കനുള്ള ചെലവിന്‍റെ എസ്റ്റിമേറ്റ് തയ്യറാക്കേണ്ടതും ജില്ലാ പഞ്ചായത്താണ്. ഇത് കിട്ടിയാ‌ൽ മാത്രമേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. കെട്ടത്തിലേയ്ക്ക് ആരും കയറാതിരിക്കാൻ കയറു കെട്ടി തിരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് വിശദീകരണം. അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കെട്ടിടം പൊളിക്കാൻ തടസ്സമെന്നാണ് ആരോപണം, ആശുപത്രിയിൽ എത്തുന്നവർ ഇരു ചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഈ കെട്ടിടത്തിന് സമീപത്താണ്. കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റമമെന്നാണ് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live: ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയായി ഇടുക്കി ജില്ല ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം
മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍