
ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ (sfi activist)ധീരജിന്‍റെ (dheeraj)കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളജ്(idukki engineering college) ഇന്ന് തുറക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊലപ്പെടുത്തിയത്.അന്നു തന്നെ കോളജ് അടക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്‍റെയും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെയും സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് കോളജ് തുറക്കാൻ തീരുമാനമെടുത്തത്.
കോളേജില്‍ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ ഉറപ്പു നല്‍കി.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്‍റെ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam