അറിവില്ലാത്തവർ ചെയ്താൽ ദുരന്തം, ഇനി അത് സംഭവിച്ചുകൂടാ; അക്യൂപങ്ക്‌ചർ നടത്തുന്ന വ്യാജൻമാരെ തടയണമെന്ന് ഇനിഗ്മ

Published : Mar 25, 2024, 06:55 PM IST
അറിവില്ലാത്തവർ ചെയ്താൽ ദുരന്തം, ഇനി അത് സംഭവിച്ചുകൂടാ;  അക്യൂപങ്ക്‌ചർ  നടത്തുന്ന വ്യാജൻമാരെ തടയണമെന്ന് ഇനിഗ്മ

Synopsis

തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന്  അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന്  അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ (INYGMA - Indian Naturopathy and Yoga Graduates Medical Association) അനുശോചനം രേഖപ്പെടുത്തി. അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ - BNYS ഡോക്ടർമാരുടെ-  സംഘടനയാണ് ഇനിഗ്മ .

സംഭവത്തിന്റെ വെളിച്ചത്തിൽ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി  ബാധിക്കുന്നതും, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യപ്പെടുന്നതും,  തികച്ചും അപലപനീയമായതും ആയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരും പൊതുസമൂഹവും സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ന് കേരളത്തിൽ കൂണ് പോലെ അക്യൂപന്ക്ച്ചർ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ഇനിഗ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഈ സ്ഥാപനങ്ങൾ നടത്തുന്ന ഭൂരിഭാഗം ആളുകൾക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വേണ്ട വിദ്യാഭ്യാസ യോഗ്യതയോ , സർക്കാർ, UGC , university അംഗീകാരമോ ഇല്ല എന്നതാണ് യാഥാർഥ്യം . 

നിലവിൽ  നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൽ കോഴ്സിന്റെ ഭാഗമായി അക്യൂപന്ക്ച്ചർ പഠിക്കുന്നത് അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും central, state, Kerala Medical Council രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാർ മാത്രമാണ്. Bachelor of  Naturopathy and  Yogic Sciences ((BNYS ) എന്ന അഞ്ചര (5.5 yrs )വർഷത്തെ മെഡിക്കൽ ഡിഗ്രിയാണ് നാച്ചുറോപ്പതി യോഗ ഡോക്ടറാകാൻ വേണ്ട അടിസ്ഥാന യോഗ്യത.

MBBS , BAMS, BSMS , BUMS പോലെ കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതിയോടെ UGC അംഗീകരിച്ച ആരോഗ്യ സർവ്വകലാശാലകൾ നടത്തുന്ന Naturopathy and yoga Medical course ആണ് BNYS മറ്റ് Medical Courses പോലെ എല്ലാ മെഡിക്കൽ  വിഷയങ്ങൾക്കും ഒപ്പം നാച്യുറോപ്പതിയും യോഗയും അക്യൂപന്ക്ച്ചറും BNYS ഇന്റെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തോളം നീളുന്ന തിയറി പഠനം കൂടാതെ ഇന്റേൺഷിപ് സമയത്തു പ്രാക്ടിക്കൽ ട്രെയിനിങ്ങും BNYS വിദ്യാർത്ഥികൾ അക്യൂപന്കച്ചറിൽ നേടുന്നുണ്ട്.   

വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ acupuncture ഒരു സ്വതന്ത്ര ചികിത്സ അല്ലന്നും ,  BNYS , മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമേ അക്യൂപന്ക്ച്ചർ ചികിത്സ നടത്താൻ അനുമതിയുള്ളൂ എന്ന് ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുക ഉണ്ടായി.  മദ്രാസ് ഹൈക്കോടതി വിധിക്കുകയുമുണ്ടായി .(വിവിധ ഉത്തരവുകളുടെയും  മദ്രാസ് ഹൈക്കോടതി വിധിയുടെ പകർപ്പും ഈ വാർത്താ കുറിപ്പൊനൊപ്പം ഷെയർ  ചെയ്യുന്നു .

മാധ്യമങ്ങൾ പോലും ഈ നിയമങ്ങൾ പാലിക്കാത്ത വ്യാജ വൈദ്യന്മാരുടെ കെണിയിൽ പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് . അംഗീകൃത യോഗ്യതയോ രെജിസ്ട്രേഷനോ ഇല്ലാത്ത ചിലരാണ് അക്യൂപന്കച്ചറിന്റെ വ്യക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വന്നത് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ , നാച്ചുറോപ്പതി , യോഗ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ BNYS ഡോക്ടർമാരെ പാനലിൽ ഉൾപ്പെടുത്തണം എന്നും ഇനിഗ്മ ആവശ്യപ്പെട്ടു .

വേണ്ടത്ര പരിശീലനവും ശരീരശാസ്ത്രത്തെ കുറിച്ച് പരിചയവും ഇല്ലാത്തവർ അക്യൂപന്ക്ച്ചർ ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് . ശരീരത്തിലെ പ്രത്യേക പോയിന്റുകളിൽ സൂചി വെച്ച് ചെയ്യുന്ന ഈ ചികിത്സക്ക് നല്ല വൈദഗ്ധ്യം ആവശ്യമാണ് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ നിയമപരമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള അടിസ്ഥാന യോഗ്യത ഇല്ലാത്തവർക്കെതിരെ നിയമ - ശിക്ഷാ നടപടികൾ എടുക്കണം എന്ന് ഇനിഗ്മ ആരോഗ്യവകുപ്പിനോടും സർക്കാറിനോടും അപേക്ഷിച്ചു .

അതോടൊപ്പം അക്യൂപഞ്ചറിന്റെ വ്യാജ പ്രാക്ടീസീനും അനധികൃത ട്രെയിനിങ് സ്ഥാപനങ്ങൾക്കും തടയിടാൻ അടിയന്തിര മാർഗരേഖകൾ നിർമിക്കാൻ സർക്കാർ തയ്യാറാകണം എന്നും ഇനിഗ്മ സംസ്ഥാന പ്രസിഡന്റ് ഡോ ദിനേശ് കർത്താ തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് മീറ്റിൽ ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ ഇനിഗ്മ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ആൻസ്‌മോൾ വര്ഗീസ് , വൈസ് പ്രസിഡൻ്റ് ഡോ അഖില വിനോദ്, ജോയിൻ്റ് സെക്രട്ടറി ഡോ ജിബിൻ ആൻ ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ ശ്രീരാജ് എന്നിവരും പങ്കെടുത്തു . 

വീട്ടിലെ പ്രസവത്തിൽ മരണം: പ്രതിയുടെ ആദ്യ ഭാര്യക്കും പങ്ക്? വ്യാജ ചികിത്സ നൽകിയ ഷിഹാബുദീനെ കസ്റ്റഡിയിൽ വാങ്ങും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍