പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന സംഭവം: വഴിയില്ല, ദുരിതം,സര്‍വ്വേ നടത്തിയതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല

Published : Jul 24, 2023, 08:55 AM ISTUpdated : Jul 24, 2023, 09:21 AM IST
പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന സംഭവം: വഴിയില്ല, ദുരിതം,സര്‍വ്വേ നടത്തിയതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല

Synopsis

മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. 50 ലേറെ കുടുംബങ്ങളാണ് രണ്ട് ഊരുകളിലായി കാട്ടിൽ ദുരിതമനുഭവിക്കുന്നത്. 

തൃശൂർ: തൃശൂർ മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ ബന്ധുക്കള്‍. വഴിയില്ലാത്തതിനാൽ ദുരിതജീവിതത്തിലാണെന്ന് ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവേ നടത്തി പോയതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല. മഴയുറച്ചാൽ ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. 50 ലേറെ കുടുംബങ്ങളാണ് രണ്ട് ഊരുകളിലായി കാട്ടിൽ ദുരിതമനുഭവിക്കുന്നത്. 

ഇന്നലെയാണ് ആദിവാസി ഊരിൽ പൊള്ളലേറ്റ യുവതിയെ  4 കിലോമീറ്റർ സ്ട്രക്ച്ചറിൽ ചുമന്ന് റോഡരികിൽ എത്തിച്ചത്. മലക്കപ്പാറക്കടുത്ത് വനമധ്യത്തിൽ ബീരൻകുടിയിൽ ആണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകൾ രാധികക്കാണ് കാലിൽ പൊളളലേറ്റത്. ഊരിലേക്ക് റോഡില്ലാത്തതിനാൽ മലക്കപ്പാറയിലെ പോലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് നാല് കിലോമീറ്ററിലേറെ ദൂരം സ്ട്രെച്ചർ ചുമന്ന് യുവതിയെ മലക്കപ്പാറയിലും തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമല്ല.

വലിയ മഴയാണ് ഈ പ്രദേശത്ത്. മലക്കപ്പാറയില്‍ നിന്നും കുത്തെനെ താഴേക്കുള്ള ഇറക്കത്തിലാണ് മുതുവ വിഭാഗത്തില്‍ പെട്ട 7 കുടുംബങ്ങള്‍ താമസിക്കുന്ന ബീരാന്‍കുടി ഊര് ഉള്ളത്. ഇവിടെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികക്ക് കാലില്‍ പൊള്ളലേറ്റത്. ഊരിലേക്ക് റോഡില്ലാത്ത സാഹചര്യത്തിലാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ നാല് കിലോമീറ്ററോളം സ്ട്രെച്ചറില്‍ ചുമന്ന് റോഡരികിലേക്ക് എത്തിച്ചത്. ആദിവാസികളുടെ ദുരിത ജീവിതത്തിന്‍റെ സങ്കടകാഴ്ചയാണ് ഇപ്പോള്‍ മലക്കപ്പാറയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. 

Read More:  സുഹൃത്തിനെ കാണാനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതി പാകിസ്ഥാനില്‍; കുടുംബം വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ

 

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം