ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ നയതന്ത്രതലച‍ര്‍ച്ച

Published : Feb 22, 2023, 09:55 PM IST
ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ  നയതന്ത്രതലച‍ര്‍ച്ച

Synopsis

യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിൻമാറ്റത്തെ കുറിച്ച് ബീജിങിൽ വച്ചാണ് ഇരു രാജ്യങ്ങളിലെയും അതി‍ർത്തിവിഷയങ്ങൾക്കായുള്ള നയതന്ത്രതസംഘം ചർച്ച നടത്തിയത്.

ബീജിങ്: അതിർത്തി വിഷയത്തിൽ ഇന്ത്യ-ചൈന ചർച്ച. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരാണ് അതിർത്തിയിലെ സാഹചര്യം ചർച്ച ചെയ്തത്. ചൈന വിഷയത്തിൽ ഭരണപക്ഷ  പ്രതിപക്ഷ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് ചൈനീസ് തലസ്ഥാനമായ ബീജിംങിൽ ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയത്. 

യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിൻമാറ്റത്തെ കുറിച്ച് ബീജിങിൽ വച്ചാണ് ഇരു രാജ്യങ്ങളിലെയും അതി‍ർത്തിവിഷയങ്ങൾക്കായുള്ള നയതന്ത്രതസംഘം ചർച്ച നടത്തിയത്. അതിർത്തി വിഷയത്തിൽ  ഇത് ഇരുപത്തിയാറാം തവണയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ച‍ർ‍ച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലയിലെ സൈനിക പിൻമാറ്റം അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി.  പതിനാലാമത് നയതന്ത്ര ചർച്ചക്ക് ശേഷം ഇത് ആദ്യമായാണ് അതിർത്തി വിഷയങ്ങൾക്കായുള്ള  നയതന്ത്ര സംഘം നേരിട്ട് ചർച്ച നടത്തുന്നത്. 

കൊവിഡ് കാലത്ത് ഓൺലൈനായും അതിർത്തി പിൻമാറ്റത്തെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അവസാന ചർച്ച. സംഘർഷ സാഹചര്യത്തിൽ അൻപതിനായിരത്തിൽ അധികം സൈനീകരെയാണ് ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. 

ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടൽ ചൈനയിലെ അതിർത്തി വിഷയത്തിൽ നടക്കുന്പോഴാണ് പുതിയ കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൻറെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിന് ശേഷം ഇന്ന് മന്ത്രിക്കെതിരെ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിൻറെ രണ്ടാംഘട്ടം മാർച്ച്13 നും തുടങ്ങുന്പോൾ ചൈന വിഷയം പ്രതിപക്ഷം വീണ്ടും ഉയർത്താൻ ഇടയുണ്ട്. കോൺഗ്രസ് പ്ലീനറിയിലും വിഷയം ചർച്ചയാകും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി