അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

Published : Feb 04, 2021, 10:51 PM ISTUpdated : Feb 04, 2021, 10:54 PM IST
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

Synopsis

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ജന്മനാതന്നെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞിന് ഉണ്ടായിരുന്നു.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഊരിലെ റാണി - നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ വൈകി. വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് എത്താൻ വൈകിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാതെ വന്നത്.  ഇന്ന് ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. 

അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി ഒരെണ്ണം മാത്രമേ നിലവിലുള്ളൂ എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മറ്റൊരു രോഗിയുമായി മലപ്പുറം പോയതിനാൽ ആണ് വൈകിയതെന്നും അധികൃതർ വിശദീകരിക്കുന്നു. 

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ജന്മനാതന്നെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുഞ്ഞിന് ഉണ്ടായിരുന്നു. ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ഉള്ള വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റാൻ  തീരുമാനമെടുത്തത് എന്നാൽ ആമ്പുലൻസ് എത്താൻ വൈകിയതോടെ മരണം സംഭവിക്കുകയായിരുന്നു.

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എത്തിച്ച വെൻറിലേറ്റർ ആംബുലൻസിലേക്ക്‌ മാറ്റുന്നതിനിടെ ആണ് കുഞ്ഞ് മരിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു