
കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്‍.സിക്ക് വിട്ട നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമായി കൊണ്ടാടുന്ന മുസ്ലിം ലീഗിനോട് സഹതപിക്കുകയേ നിർവാഹമുള്ളുവെന്നും കേരള രാഷ്ട്രീയം മാറിയത് അറിയാതെയാണീ പിത്തലാട്ടമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സമുദായത്തിന്റെ മൊത്തം കുത്തക തങ്ങൾക്കാണെന്നും മുസ്ലിംകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തങ്ങളുടേതാണ് അന്തിമ വാക്കെന്നും പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് മുസ്ലിം മത–സാംസ്കാരിക സംഘടനകൾ പ്രശ്നങ്ങൾ വരുമ്പോൾ ലീഗിലേക്കായിരുന്നു ഉറ്റുനോക്കിയിരുന്നത്. സ്ഥിതിയാകെ മാറിയത് ലീഗ് നേതൃത്വത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
സംസ്ഥാന സർക്കാരിലും ഇടതുമുന്നണിയിലും വിശ്വാസമർപ്പിച്ച ന്യൂനപക്ഷ സംഘടനകളെല്ലാം സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവാൻ പ്രാപ്തമാണെന്ന് തെളിയിക്കുന്നയായിരുന്നു വഖഫ് ബോർഡ് നിയമന വിഷയത്തിൽ അവർ സ്വീകരിച്ച നിലപാട്. മുസ്ലിം സമൂഹത്തിലെ പ്രബലമായ ഇരുസമസ്തയും മുജാഹിദ് വിഭാഗവുമെല്ലാം ലീഗിന്‍റെ നിയന്ത്രണത്തിൽനിന്ന് കുതറി മാറി സർക്കാരുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായും നേരിട്ട് ഇടപഴകുന്ന പോസിറ്റീവായ കാഴ്ച പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിെൻറ സൂചനയാണ്.
അത് മനസ്സിലാക്കാനാവാതെ, ഇപ്പോഴും തങ്ങൾ ആനപ്പുറത്താണെന്ന മിഥ്യാധാരണയിൽ വീരസ്യം പറയുന്നത് ആ പാർട്ടിയെ സമൂഹമധ്യെ പരിഹാസ്യമാക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാൻ ഉള്ള ബില്‍ റദ്ദാക്കിയത്. നിയമസഭ ഏകകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബിൽ റദ്ദാക്കാനുള്ള ബില്‍ അജണ്ടയ്ക്ക് പുറത്ത് സഭയിൽ കൊണ്ട് വരാൻ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.
ബിൽ പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപെട്ടിരുന്നതാണ്.ഈ ബിൽ വന്നപ്പോൾ പ്രതിപക്ഷം എതിർത്തിരുന്നില്ല..ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ. ബില്ലിനെ എതിർത്തതല്ലാതെ നിയമം വേണ്ടന്ന് നേരത്തെ ആരും പറഞ്ഞില്ലെന്ന് ലീഗ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിക്കാം.സര്‍ക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലാക്കിയാൽ മതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ആഘോഷം നടത്തേണ്ട'; രണ്ട് ദിവസം തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam