
കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്. സഭാധ്യക്ഷനായ ബസേലിയോട് തോമസ് പ്രഥമൻ ബാവയെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷത്തെ യുവജനവിഭാഗവും തമ്മിൽ സഭാ ആസ്ഥാനത്ത് കയ്യാങ്കളി. കേഫ എന്ന സംഘടന പുനസംഘടിപ്പിക്കണമെന്ന സഭാധ്യക്ഷന്റെ കൽപ്പനയെ ചൊല്ലിയായിരുന്നു തർക്കം
യാക്കോബായ സഭയിലെ സേവന സംഘടനയായ കേഫാ സജീവമാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഉത്തരവാണ് പുതിയ കലഹത്തിന് പിന്നില്‍. നിർജീവമായ കേഫാ യൂണിറ്റുകളുടെ പ്രവർത്തനം ഇടവകകളിൽ സജീവമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 22ന് ആണ് കാതോലിക്കാ ബാവ കൽപ്പന ഇറക്കിയത്. എന്നാൽ നിലവിൽ സഭാ ഭരണം കയ്യാളുന്ന വിമതപക്ഷം കേഫാ എന്ന പേരിൽ തന്നെ പുതിയ സംഘടന രൂപീകരിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്. സംഘടനയുടെ സർട്ടിഫീക്കറ്റ് വിതരണ ചടങ്ങ് നടക്കുന്നതിനിടെ പുത്തൻകുരിശിലേ സഭാ ആസ്ഥാനത്തേക്ക് ബാവ അനുകൂലികളായ യുവജനവിഭാഗം എത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
നിലവിൽ നില നിൽക്കുന്ന സംഘടനയുടെ പേരിൽ തന്നെ പുതിയ സംഘടന രജിസ്റ്റർ ചെയ്തതാണ് ബാവ അനുകൂലികളെ ചൊടിപ്പിച്ചത്. എന്നാൽ സേവനപ്രവർത്തനങ്ങൾക്കാണ്, സംഘടനയുടെ പേരിനല്ല പ്രാധാന്യം എന്ന് വിമതവിഭാഗവും പറയുന്നു.ആഭ്യന്തര കലഹത്തെ തുടർന്ന് ശ്രേഷ്ഠ ബാവ മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സഭയിലെ ആഭ്യന്തരതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam