ഗ്രീഷ്‌മ തെറ്റിദ്ധരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു, വധശിക്ഷ വിധിച്ചത് സ്വാഗതാര്‍ഹം: അന്വേഷണ ഉദ്യാഗസ്ഥ ഡി ശില്‍പ

Published : Jan 20, 2025, 01:40 PM ISTUpdated : Jan 20, 2025, 01:44 PM IST
ഗ്രീഷ്‌മ തെറ്റിദ്ധരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു, വധശിക്ഷ വിധിച്ചത് സ്വാഗതാര്‍ഹം: അന്വേഷണ ഉദ്യാഗസ്ഥ ഡി ശില്‍പ

Synopsis

അന്വേഷണത്തിനിടെ പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും പൊലീസിന്‍റെ കൂട്ടായ പ്രയത്നം കേസ് തെളിയിക്കുന്നതിനും ഗ്രീഷ്‌മയ്ക്ക് പരമാവധി ശിക്ഷ ഉറപ്പിക്കുന്നതിനും വഴിവെച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥ ഡി ശില്‍പ. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഗ്രീഷ്‌മ ശ്രമിച്ചിരുന്നു. പ്രതിസന്ധികള്‍ അന്വേഷണത്തിന്‍റെ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനവും പ്രോസിക്യൂഷന്‍റെ മികവും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയെന്നും ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു. ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസിന്‍റെ അന്വേഷണ മികവിനെ കോടതി അനുമോദിച്ചിരുന്നു. 

കാമുകൻ ഷാരോണ്‍ രാജിനെ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2022 ഒക്ടോബർ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25ന് ചികിത്സയിലിരിക്കേ ഷാരോണിന്‍റെ മരണം സംഭവിച്ചു. ഈ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിനെ 3 വര്‍ഷം തടവുശിക്ഷയ്ക്കും കോടതി വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.  

കേസില്‍ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി സുപ്രധാന വിധിപ്രസ്താവം നടത്തിയത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിയിലുണ്ട്. വിധിപ്രസ്‌താവത്തിനിടെ കേരള പൊലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. കേസില്‍ അന്വേഷണം പൊലീസ് സമർത്ഥമായി നിര്‍വഹിച്ചതായി നിരീക്ഷിച്ച കോടതി, കേസന്വേഷണത്തില്‍ സാഹചര്യ തെളിവുകൾ മികച്ച രീതിയിൽ അന്വേഷണസംഘം ഉപയോഗിച്ചതായി കൂട്ടിച്ചേര്‍ത്തു. 

Read more: വയസ് 24; ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി