ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചന; നമ്പി നാരായണനെതിരായ എസ് വിജയൻ്റെ ഹർജി കോടതി തള്ളി

By Web TeamFirst Published Jul 27, 2021, 12:51 PM IST
Highlights

പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നുമായിരുന്നു എസ് വിജയൻ്റെ ആരോപണം.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണനെതിരെ ഒന്നാം പ്രതി വിജയൻ നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണമെന്നായിരുന്നു ഹർജി. 

പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നുമായിരുന്നു ആരോപണം. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 24 രേഖകളും എസ് വിജയൻ ഇതിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. 

ചാരക്കേസിൻ്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റെന്നായിരുന്നു എസ് വിജയൻ കോടതിയിൽ ആരോപിച്ചത്. ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും അജ്ഞലി ശ്രീവാസ്തവയ്ക്കും ശ്രീവാസ്തവയ്ക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി  കൈമാറിയിട്ടുണ്ടെന്നും എസ് വിജയൻ ആരോപിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് ആധാരമായ പവർ ഓഫ് അറ്റോർണിയും എസ് വിജയൻ കോടതിയിൽ നൽകി.

നമ്പിനാരായണനെതിരെ ഗുരുതര ആരോപണവുമായി ചാരക്കേസിലെ ഗൂഡാലോചനക്കേസില്‍ ഒന്നാം പ്രതിയായ എസ് വിജയൻ. പണവും ഭൂമിയും നൽകിയാണ് നമ്പിനാരായണൻ സിബിഐയെയും ഐബി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചതെന്ന ആരോപണവുമായി എസ് വിജയൻ കോടതിയെ സമീപിച്ചു. 

നമ്പിനാരായണനെ ചാരക്കേസിൽ അറസ്റ്റ് ചെയ്യാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ ഒന്നാം പ്രതിയാണ് എസ് വിജയൻ.  മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നമ്പി നാരായണനെതിരെ ഗുരുതര ആരോപണവുമായി എസ് വിജയൻ തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!