ഇനി എന്ത് ചെയ്യുമെന്നറിയാതെ നൗഷാദും കുടുംബവും; സ്വപ്നങ്ങൾ തകരാതിരിക്കാൻ കൈത്താങ്ങ് വേണം, പ്രതിസന്ധികളേറെ

Published : Sep 06, 2026, 11:49 AM IST
isually impaired man forced to sell government home to repay mounting debt

Synopsis

കട ബാധ്യതയെ തുടർന്ന് ലൈഫ് മിഷൻ വഴി ലഭിച്ച വീട് വിൽപനയ്ക്ക് വെച്ച് കാഴ്ചപരിമിതിയുള്ള നൗഷാദും കുടുംബവും

തിരുവനന്തപുരം: കട ബാധ്യതയെ തുടർന്ന് ലൈഫ് മിഷൻ വഴി ലഭിച്ച വീട് വിൽപനയ്ക്ക് വെച്ച് കാഴ്ചപരിമിതിയുള്ള നൗഷാദും കുടുംബവും. തങ്ങളുടെ മക്കളുടെ സ്വപനങ്ങൾ തെരുവിലേക്ക് എറിയപ്പെടാതിരിക്കാൻ ഇവർക്ക് സുമനസ്സുകളുടെ കൈത്താങ്ങ് ആവശ്യമാണ്. കാഴ്ച തടസ്സങ്ങൾക്കിടയിലും കുടുംബം നോക്കാൻ പാടുപ്പെടുകയാണ് നൗഷാദ്. നൗഷാദിന്‍റെ ഭാര്യക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ സാധിക്കുന്ന അവസ്ഥയിലല്ല. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് മക്കളാണിവർക്കുള്ളത്. ചികിത്സക്കും മക്കളുടെ പഠനത്തിനുമായി വാങ്ങിയ കടവും പലിശയും പെരുകിയതോടെ, തല ചായ്ക്കാൻ സർക്കാരിൽ നിന്ന് കിട്ടിയ ഒരോയൊരു തണലും വിറ്റഴിക്കേണ്ട അവസ്ഥയിലാണിവർ.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലൈഫ് മിഷന്‍റെ തണലിൽ പൂവച്ചൽ സ്വദേശി നൗഷാദിന് രണ്ട് വർഷം മുമ്പ് വീടൊരുങ്ങിയത്. ലോട്ടറി കച്ചവടത്തിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നൗഷാദിന് ഒന്നിനും തികയുന്നില്ല. ഇന്ന് കടവും അതിന്‍റെ പലിശയും കയറി പരിതാപകരമായ അവസ്ഥയിലാണ്. കയ്യിലുള്ള ഒരേയൊരു വീടും നഷ്ടപ്പെട്ടാൽ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് ഇവർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു; പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്നു
ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനവും തള്ളി