ജൂനിയര്‍ കെഎം മാണിയുടെ വാഹനാപകട കേസ്: മൗനം പാലിച്ച് ജോസ് കെ മാണി, ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍

Published : Apr 11, 2023, 12:06 PM ISTUpdated : Apr 11, 2023, 02:27 PM IST
ജൂനിയര്‍ കെഎം മാണിയുടെ വാഹനാപകട കേസ്:  മൗനം പാലിച്ച് ജോസ് കെ മാണി, ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍

Synopsis

ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ അട്ടിമറി  ഒന്നും നടന്നിട്ടില്ലെങ്കിൽ, എന്തുകൊണ്ട് കേരള കോൺഗ്രസ് എം നേതാക്കൾ  ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന സംശയം ശക്തമാവുകയാണ്

കോട്ടയം: മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ല. കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

 

ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാൻ എഫ് ഐ ആറിൽ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും മൗനം തുടരുകയാണ് കേരള കോൺഗ്രസ് എം. തിരുനക്കരയിൽ കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം  മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങൾക്കു മുന്നിലെത്തിലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ അറിയിച്ചു. ചെയർമാനു പകരം സംസാരിച്ച പാർട്ടി ലീഡർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓർമ നിലനിൽക്കുന്ന വേദിയിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.

ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ അട്ടിമറികൾ ഒന്നും നടന്നിട്ടില്ലെങ്കിൽ എന്തുകൊണ്ട് കേരള കോൺഗ്രസ് എം നേതാക്കൾ  ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന സംശയവും ഇതോടെ ശക്തമാവുകയാണ്. സാധാരണ ഗതിയിൽ പൊലീസ് വീഴ്ചകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജോസ് കെ മാണിയുടെ മകൻ പ്രതിയായ കേസിലെ പൊലീസ് കള്ളക്കളിയെ പറ്റി മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയം. ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്നും മററു വീഴ്ചകൾ ഒന്നും ഉണ്ടായിട്ടില്ല എന്നുമുള്ള വിശദീകരണം ആവർത്തിച്ച് വിവാദം അവസാനിപ്പിക്കാനാണ് പൊലീസും ശ്രമിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്