ബസ് വ്യവസായം നിലനിൽക്കാൻ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ; ജസ്റ്റിസ് രാമചന്ദ്രൻ

Published : Mar 03, 2023, 09:41 AM ISTUpdated : Mar 03, 2023, 10:12 AM IST
ബസ് വ്യവസായം നിലനിൽക്കാൻ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ; ജസ്റ്റിസ് രാമചന്ദ്രൻ

Synopsis

സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാ‌ർഥികൾക്കും വൈകാതെ തന്നെ യാത്രാ ഇളവ് നഷ്ടമാകും എന്ന സൂചനകൾക്കിടെയാണ് ജസ്റ്റീസ് എം രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ എന്ന് ജസ്റ്റീസ് എം രാമചന്ദ്രൻ. യാത്രാനിരക്കിലെ ഇളവ് മുഴുവൻ വിദ്യാർഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയും മുൻപ് ജസ്റ്റീസ് എം രാമചന്ദ്രൻ കമ്മീഷൻ നൽകിയ ശുപാർശയെ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാ‌ർഥികൾക്കും വൈകാതെ തന്നെ യാത്രാ ഇളവ് നഷ്ടമാകും എന്ന സൂചനകൾക്കിടെയാണ് ജസ്റ്റീസ് എം രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർഥികളെ എന്തിന് സഹിക്കണം. യഥാർഥ യാത്രാ നിരക്കിന്‍റെ പകുതിയെങ്കിലും വിദ്യാർഥികൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയിയും വേണമെന്നാണ് ജസ്റ്റീസ് എം രാമചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന ഉണ്ടാകണം. 12 വർ‍ഷമായി ബസ്/ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുളള കമ്മീഷനനായി പ്രവർത്തിച്ച ജസ്റ്റീസ് എം രാമചന്ദ്രൻ സ്ഥാനമൊഴിയും മുൻപാണ് റിപ്പോർട്ട് നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'