'എത്തിയത് അച്ഛന്‍റെ അനുഗ്രഹം തേടി', കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുരളീധരൻ, 'വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ'

Published : Mar 15, 2026, 06:40 PM IST
K Muraleedharan

Synopsis

മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ മുരളീധരൻ. അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തിയതാണെന്ന് പ്രതികരണം

തൃശൂർ: മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ മുരളീധരൻ. അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തിയതാണെന്നും, സാധാരണ വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണ് നടക്കാറ്. എന്നാൽ ഇത്തവണ സിപിഎം കോൺഗ്രസ് മത്സരമാണെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ കെ സുധാകരന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. സുധാകരൻ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് നന്നായി അറിയുന്ന ആളാണ് സുധാകരൻ. സുധാകരന് ഇന്ന് വികാരം ഉണ്ടാകാനുള്ള കാരണം രമേശുമായുള്ള ബന്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെയാണ് സുധാകരൻ വികാരാധീനനായത്.

പഴയകാല സഹപ്രവർത്തകനായ രമേശിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഒരു വേള വിതുമ്പി. "ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകൾ കൊണ്ടും വിവരങ്ങൾ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാൻ രമേശൻ നൽകിയ പിന്തുണ വലുതാണെന്നും സുധാകരൻ സ്മരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'