കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം; പൊലീസ് ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും

Published : Oct 23, 2020, 09:44 AM ISTUpdated : Oct 23, 2020, 10:01 AM IST
കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം; പൊലീസ് ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും

Synopsis

ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും. 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ഐസിയുവിൽ രോഗി മരിച്ച സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കും. മരിച്ച ഹാരിസിന്റെ ബന്ധുവിൻ്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹാരിസിന്റെ മരണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് കൈമാറിയിരുന്നു.

ഡോ നജ്മയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ്  കടുത്തുരുത്തിയിലെ വീട്ടിൽ എത്തി  ഇവരുടെ മൊഴിയെടുത്തത്. ഹാരിസിൻ്റെ ബന്ധു അൻവറിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോർട്ട്‌ സമർപ്പിക്കുക. ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ