മാവോയിസ്റ്റ് ഭീതിയിൽ കമ്പമല; പണിക്ക് പോകാൻ പോലും പേടിയെന്ന് തൊഴിലാളികൾ, തെരച്ചിൽ തുടർന്ന് പൊലീസ്

Published : Oct 07, 2023, 06:43 AM IST
മാവോയിസ്റ്റ് ഭീതിയിൽ കമ്പമല; പണിക്ക് പോകാൻ പോലും പേടിയെന്ന് തൊഴിലാളികൾ, തെരച്ചിൽ തുടർന്ന് പൊലീസ്

Synopsis

ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്

വയനാട്: മാവോയിസ്റ്റുകൾ പതിവായി എത്തി അക്രമം നടത്തുന്നതിന്റെ ആശങ്കയിൽ കമ്പമല നിവാസികൾ. കെഎഫ്‌ഡിസി തോട്ടത്തിൽ ജോലിക്ക് ഇറങ്ങാൻ പോലും ഇപ്പോൾ ഭയമാണെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പലരും പണിക്ക് പോകാനും മടിക്കുന്ന സ്ഥിതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസിന് നേരെ ആക്രമണം ഉണ്ടായതോടെ ഉദ്യോഗസ്ഥരും ഭീതിയിലാണ്.

ഇരുട്ടുവീണാൽ മാവോയിസ്റ്റുകളെത്തുമെന്ന ഭീതിയാണ് കമ്പമലയിലുള്ളത്. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്. ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു. ഈ സാഹചര്യത്തിലാണ് എങ്ങനെ ഭയക്കാതിരിക്കുമെന്ന തൊഴിലാളികളുടെ ചോദ്യം.

തലപ്പുഴ മേഖലയിൽ തണ്ടർബോൾട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുവീണാൽ എവിടെയും എപ്പോഴും സായുധ മാവോയിസ്റ്റുകൾ എത്തുമെന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അഞ്ചുപേരാണ് മാവോയിസ്റ്റ് സംഘത്തിലുള്ളത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ പിടികൂടാൻ കഴിഞ്ഞില്ല. 

തേയില നുള്ളി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവരാണ് തലപ്പുഴ മേഖലയിൽ അധികവും. കേരള വനം വികസന കോർപറേഷനാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗവും തൊഴിൽ ദാതാവും. അതും അടഞ്ഞുപോകുമോയെന്ന ചോദ്യവും തൊഴിലാളികളിൽ നിന്ന് ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ർക്ക് സസ്പെന്‍ഷൻ
വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി ഉമ്മൻചാണ്ടിയെന്ന് വിഡി സതീശൻ; പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിൽ വേദിയിൽ വെച്ച് വിമര്‍ശനം