'പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിച്ചു', വെളിപ്പെടുത്തി പെൺകുട്ടി

By Web TeamFirst Published Aug 21, 2020, 8:31 AM IST
Highlights

മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി  ഉപദ്രവിച്ചു. മൂത്തകുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്.

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികൾ. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവം മൂടിവയ്ക്കാൻ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭർത്താവുമായി പിരിഞ്ഞ് ഭർത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് കൊല്ലമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ അമ്മയുടെ വീട്ടിൽ അവധിക്ക് വന്നപ്പോഴാണ് പീഡനം നടന്നത്. ഇളയ കുട്ടി നാലാം ക്സാസിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നിൽവച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോൾ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്ന് കുട്ടി നടുക്കത്തോടെ പറയുന്നു.

പേടിയായതിനാൽ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി  ഉപദ്രവിച്ചു. മൂത്തകുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്. ഇവർ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞു. അച്ഛൻ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചൈൽഡ് ലൈനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് അമ്മയെയും 52 കാരനെയും പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

click me!