
കണ്ണൂർ: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുൻപ് സാമൂഹ്യവിരുദ്ധ പ്രവർത്തികൾ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവർത്തികൾ നൽകിയതോ ആയി ഇതുവരെ വിവരമില്ല. എന്നാൽ നേരത്തെ സാമൂഹ്യദ്രോഹ പ്രവർത്തികൾ ചെയ്ത പശ്ചാത്തലം പ്രതിക്കുണ്ട്. ഇന്നലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവെച്ചത് ഇയാളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീയിട്ട ഇയാളെ ഇന്നലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ട്രാക്കിന് സമീപം കണ്ടതായി സാക്ഷിമൊഴികളുണ്ട്. ഇതിന്റെ അടിലസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബോഗിയിൽ നടത്തിയ പരിശോധനയിൽ ആരോ കടന്നിരുന്നുവെന്ന് വ്യക്തമായിരുന്നു. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകൾ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.7 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്. 11.45 ഓടെ എട്ടാം ട്രാക്കിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ കയറിയ അക്രമി പുലർച്ചെ 1. 27നാണ് തീയിട്ടത്. ഫയർ ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നിരുന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam