കരിപ്പൂർ വിമാന ദുരന്തം; അന്വേഷണം പൂർത്തിയാവാൻ രണ്ട് മാസം കൂടി എടുക്കും

Published : Nov 19, 2020, 07:59 PM IST
കരിപ്പൂർ വിമാന ദുരന്തം; അന്വേഷണം പൂർത്തിയാവാൻ രണ്ട് മാസം കൂടി എടുക്കും

Synopsis

ഉദ്യോഗസ്ഥ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങൾ ഇറങ്ങുന്നത്. ദില്ലിയിൽ ചേർന്ന വ്യോമയാന മന്ത്രാലയം എത്തിക്സ് കമ്മിറ്റി യോഗത്തിൽ കെ മുരളീധരൻ എംപിയെ അറിയിച്ചതാണ് ഇക്കാര്യം.

കോഴിക്കോട്: കരിപ്പൂർ വിമാനാപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാവാൻ രണ്ട് മാസം കൂടി എടുക്കും. വ്യോമയാന മന്ത്രാലയ അന്വേഷണം പൂർത്തിയാവാനാണ് രണ്ട് മാസം കൂടി എടുക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങൾ ഇറങ്ങുന്നത്. ദില്ലിയിൽ ചേർന്ന വ്യോമയാന മന്ത്രാലയം എത്തിക്സ് കമ്മിറ്റി യോഗത്തിൽ കെ മുരളീധരൻ എംപിയെ അറിയിച്ചതാണ് ഇക്കാര്യം.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'