
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ പ്രാഥമിക പരീക്ഷക്ക് തുടക്കം. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. ആദ്യ പരീക്ഷ രാവിലെ 10 മുതൽ 12 വരെയും രണ്ടാം പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ്.
മൂന്ന് സ്ട്രീമുകളിലായി 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. 1534 സെന്ററുകളിലണ് സംസ്ഥാനത്ത് പരീക്ഷ നടക്കുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിലാണ് പരീക്ഷ നടപടികൾ. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നൽകുക. നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ് സി ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam