മോദിയെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്; യുഡിഎഫ് സർക്കാർ വന്നാൽ ആദ്യ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണെന്ന് കെ സി വേണുഗോപാൽ

Published : Mar 26, 2026, 07:30 PM ISTUpdated : Mar 26, 2026, 07:35 PM IST
kc venugopal

Synopsis

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധിയെ കുറച്ചു മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. എന്നാൽ മോദിയെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.

വയനാട്: മോദിയെ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കെ സി വേണുഗോപാൽ. അന്വേഷണ ഏജൻസികൾ വരുമോ എന്നതാണ് അദ്ദേഹത്തിന്റെ പേടി. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധിയെ കുറച്ചു മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തെ അടുക്കളയുടെ സ്ഥിതിയും ഇന്നത്തെ അടുക്കളയുടെ സ്ഥിതിയും വീട്ടമ്മമാർ ഓർക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്വാധീനം പിണറായിക്ക് അറിയാം. മോദിയുമായി എല്ലാ അർത്ഥത്തിലും കോംപ്രമൈസിലാണ്. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ആർജ്ജവത്തോടെ നിലപാടെടുക്കുന്നു. എന്നാൽ കവാത്ത് മറക്കുകയാണ് കേരള മുഖ്യമന്ത്രി. ബിജെപി ഡീൽ കാര്യങ്ങൾ പുറത്തു വരുമ്പോഴുള്ള അപകർഷതാബോധം കൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ അദ്ദേഹം പറയുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് സർക്കാർ വന്നു കഴിഞ്ഞാൽ സർക്കാരിന്റെ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്, വിവാദമാക്കേണ്ടവർ വിവാദമാക്കട്ടെ. കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഭജിക്കാനാണ് ശ്രമമെങ്കിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് കെ സി വേണുഗോപാൽ. ഈ സർക്കാരിനെ പുറത്താക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും. കോൺഗ്രസിൽ ആരെങ്കിലും തൊപ്പി വച്ചാൽ കടക്ക് പുറത്ത് എന്ന് പറയില്ല.തൊപ്പി വെച്ച ആളും തൊപ്പി വയ്ക്കാത്ത ആളും പാർട്ടിയിൽ ഉണ്ടാവും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീ​ഗിൻ്റെ തട്ടകത്തിൽ ഇടതുതന്ത്രങ്ങൾ; കോട്ടകാക്കാൻ പികെ ഫിറോസ്, അട്ടിമറിക്കാൻ സലീം മടവൂർ, കൊടുവള്ളിയിൽ ആര് ജയിക്കും
സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ