മത്സരിക്കുമോ? മക്കൾ രാഷ്ട്രീയത്തിൽ തെറ്റുണ്ടോ? ചാണ്ടി ഉമ്മൻ മനസ്സുതുറക്കുന്നു

Published : Jan 29, 2021, 07:54 PM ISTUpdated : Jan 29, 2021, 08:34 PM IST
മത്സരിക്കുമോ? മക്കൾ രാഷ്ട്രീയത്തിൽ തെറ്റുണ്ടോ? ചാണ്ടി ഉമ്മൻ മനസ്സുതുറക്കുന്നു

Synopsis

'എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാൻ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനിൽക്കുന്നതാണ്. പക്ഷേ പാർട്ടി പറഞ്ഞാൽ...', മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

കാസർകോട്: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. 70 ശതമാനം സീറ്റുകളെങ്കിലും യുഡിഎഫ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം. മക്കൾ രാഷ്ട്രീയത്തിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മൻ കാസർകോട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാൻ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനിൽക്കുന്നതാണ്. പാർട്ടിയെന്നത് ഒരു കുടുംബത്തിന്‍റേത് മാത്രമല്ലല്ലോ, പല ആളുകൾ ചേർന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാർട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമല്ല, ഞ‌ാനത് അനുസരിക്കും', ചാണ്ടി ഉമ്മൻ പറയുന്നു.

രാഷ്ട്രീയത്തിൽ പിൻഗാമിത്വമുണ്ടോ? മക്കൾ രാഷ്ട്രീയം ശരിയാണോ? ചാണ്ടി ഉമ്മന്‍റെ മറുപടിയിങ്ങനെ: ''രാഷ്ട്രീയത്തിൽ പിൻഗാമിത്വമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കഴിഞ്ഞ 21 വർഷമായി ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഞാനാദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തിൽ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതെന്‍റെ പഞ്ചായത്താണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളിൽ ഞാൻ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. പ്രവർത്തനം തുടരുക എന്നതാണ് എന്‍റെ പോളിസി. മകനോ മകളോ രാഷ്ട്രീയത്തിൽ വരുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അവര് രാഷ്ട്രീയത്തിൽ പദവികൾ നേടാൻ അതൊരു ക്വാളിഫിക്കേഷനാകുന്നതാണ് തെറ്റ്. പക്ഷേ അതൊരു ഡിസ്ക്വാളിഫിക്കേഷനുമാകരുതല്ലോ'', എന്ന് ചാണ്ടി ഉമ്മൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'