കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും മത്സരിക്കും

Published : Mar 16, 2026, 05:31 PM IST
jose k mani, roshy augustine

Synopsis

കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അ​ഗസ്റ്റിൻ ആണ് സ്ഥാനാർത്ഥി.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി- റോഷി അ​ഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- എൻ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴിക്കാടൻ, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂർ - മാത്യു കുന്നപ്പള്ളി, കടുത്തുരുത്തി - നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിവരാണ് മത്സരിക്കുന്നത്.

കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സീറ്റിനായി തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നിഷയെ മല്‍സരിപ്പിക്കാനുളള ആലോചന വന്നത്. എന്നാൽ നിർമ്മല ജിമ്മിയെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും ഇന്ന് ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോളിങ് ബെല്‍ അടിച്ചു, വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു
ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ അപ്രതീക്ഷിത നീക്കം, നിലപാടിനൊപ്പം സീനിയർ അഭിഭാഷകനെയും മാറ്റി ദേവസ്വം ബോർഡ്