കേരളത്തിന് 116 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിക്കപ്പെട്ടതായി ആരോഗ്യവകുപ്പ്

Published : Feb 27, 2020, 07:32 PM IST
കേരളത്തിന് 116 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിക്കപ്പെട്ടതായി ആരോഗ്യവകുപ്പ്

Synopsis

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 10, കോട്ടയം മെഡിക്കല്‍ കോളേജിന് 22, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 27 എന്നിങ്ങനെയാണ് അധിക സീറ്റുകൾ.

തിരുവനന്തപുരം: കേരളത്തിൽ 116 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 109ും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. 

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 10, കോട്ടയം മെഡിക്കല്‍ കോളേജിന് 22, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 27 എന്നിങ്ങനെയാണ് അധിക സീറ്റുകൾ.  മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധ ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്‌സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 

2020-21 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും. ഇതോടു കൂടി രണ്ട് വര്‍ഷ പി ജി ഡിപ്ലോമ കോഴ്‌സിന് പകരം 3 വര്‍ഷ പിജി ഡിഗ്രി കോഴ്‌സിനുള്ള അനുമതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിജി ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്