എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി

Published : Sep 05, 2019, 04:18 PM ISTUpdated : Sep 05, 2019, 04:54 PM IST
എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി

Synopsis

ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: കളമശ്ശേരി എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി . സിപിഎം നേതാവും എസ്ഐയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേട്ടു. പൊലീസുകാരന്റെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു.

അതേസമയം, സിപിഎം നേതാവ് സക്കീർ ഹുസൈൻ എസ്ഐയുടെ കൃത്യനിർവ്വഹണത്തിൽ ഇടപെട്ടിട്ടില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്വാഭാവികമായ കാര്യം തിരക്കൽ മാത്രമാണ് ഉണ്ടായതെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. എല്ലാ പൊതുപ്രവർത്തകരും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും. അത് കൃത്യനിർവ്വഹണത്തിലുള്ള ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു.

ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ അമൃതരംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീർ ഹുസൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

Read Also:'അപമര്യാദയായി പെരുമാറിയത് എസ്ഐ അമൃതരംഗന്‍'; വിശദീകരണവുമായി സക്കീർ ഹുസൈൻ

പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തിരുന്നു. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐക്കെതിരെ പരാതി നൽകുമെന്നും സക്കീർ ഹുസൈൻ പറഞ്ഞിരുന്നു.


Read More:സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ പിടിച്ചുമാറ്റി: എസ്ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഎസിന്‍റെ പത്മവിഭൂഷൺ: നിലപാട് വ്യക്തമാക്കി മകൻ, പുരസ്കാരം സ്വീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല, പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും'
സാമുദായിക ഐക്യനീക്കത്തിന് വൻ തിരിച്ചടി, എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്; 'പ്രായോഗികമല്ലെന്ന് വിലയിരുത്തൽ'