കേരളത്തിലെ എറ്റവും വലിയ ‍ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ

Published : Feb 21, 2020, 02:59 PM ISTUpdated : Feb 21, 2020, 03:01 PM IST
കേരളത്തിലെ എറ്റവും വലിയ ‍ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ

Synopsis

ഒരേ സമയം മുപ്പതു ഡയാലിസിസ് ചെയ്യാവുന്ന സെന്‍ററാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമായത്. രണ്ട് ഷിഫ്‌റ്റുകളിലായി അറുപത് പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം.

തിരുവനന്തപുരം: കേരളത്തിലെ എറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ സെന്‍ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഒരേ സമയം മുപ്പതു ഡയാലിസിസ് ചെയ്യാവുന്ന സെന്‍ററാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമായത്.

രണ്ട് ഷിഫ്‌റ്റുകളിലായി അറുപത് പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം. 2 കോടി 80 ലക്ഷം രൂപ ചിലവഴിച്ചാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവർത്തന സജ്ജമാക്കിയത്. ബയോടെക്നോളജി ലാബ്, ഡിജിറ്റൽ എക്സ്റേ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാർഡ്, മറ്റ് ജനറൽ വാർഡുകൾ അടക്കം നവീകരിച്ച് വലിയ മാറ്റമാണ് ആശുപത്രിയിൽ വരുത്തിയിരിക്കുന്നത്.

പുതുതായി സജ്ജീകരിച്ച ഡയാലിസിസ് വാർഡ് 

ഡോക്ർമാരുടെ എണ്ണം 26ൽ നിന്നും 40 ആയി ഉയർത്തിയിരുന്നു. രണ്ടായിരത്തിലേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. മുഖച്ഛായ മാറുമ്പോഴും മാലിന്യ സംസ്കരണ പ്ലാന്‍റും, രോഗികളെ ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോകാൻ ആശുപത്രി കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികളും അത്യാധുനിക സ്കാനിംഗ് സെന്‍ററുമെല്ലാം ഇപ്പോഴും യാഥാർത്ഥ്യത്തിലേക്ക് അടുത്തിട്ടില്ല. ഇത് കൂടി ലക്ഷ്യമിട്ടുള്ള തുടർപദ്ധതികളാണ് അടുത്ത ഘട്ടത്തിലൊരുങ്ങുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം; ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല, കേരള ജനതയോടാണ്'
'മന്ത്രിമാർ വീട്ടുപകരണങ്ങൾ ഓഫ് ചെയ്യാൻ ഉപദേശിക്കുന്നു, ഇത് ഭരണനിർവഹണമല്ല, ഭരണപരാജയം മറക്കാനുള്ള കുതന്ത്രം'; സർക്കാരിനെ വിമർശിച്ച് ബിജെപി