
തിരുവനന്തപുരം: ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനിൽകുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഒരുവാതിൽകോട്ടയിലെ രണ്ടു വീടുകളിലാണ് പരിശോധന നടത്തിയത്. അത്യാഢംബര സംവിധാനങ്ങളുള്ള വീടുകളാണ് ഇടനിലക്കാരൻ അനിൽ കുമാർ പണിതിരിക്കുന്നത്. ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീത് കുമാർ തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് അനിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയ പണം സമ്പാദിച്ചത്. തട്ടിയെടുത്ത പണം അനിൽ കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഇൻസ്പെക്ടർ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam