'ഇമ്മാതിരി ഹോണടിച്ച് വരുന്നവനെന്താ കൊമ്പുണ്ടോ? ഈ തോന്നൽ സ്വാഭാവികം'; ഹോണടി ആവശ്യത്തിന് മാത്രം മതിയെന്ന് എംവിഡി

Published : May 10, 2024, 09:48 PM IST
'ഇമ്മാതിരി ഹോണടിച്ച് വരുന്നവനെന്താ കൊമ്പുണ്ടോ? ഈ തോന്നൽ സ്വാഭാവികം'; ഹോണടി ആവശ്യത്തിന് മാത്രം മതിയെന്ന് എംവിഡി

Synopsis

മറ്റുതരം ഹോണുകള്‍ ഉപയോഗിക്കുന്നതു മാത്രമല്ല, ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകള്‍ വാഹനത്തിന്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണെന്നും എംവിഡി.

തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ആവശ്യത്തിന് ഹോണ്‍ അടിക്കുന്നത് ശീലമാക്കണമെന്നും അമിതമായ ശബ്ദം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അസ്വസ്ഥമാക്കുമെന്ന് എംവിഡി അറിയിച്ചു. ഡ്രൈവര്‍മാര്‍ ഓരോ ഹോണ്‍ അടിക്ക് ശേഷവും ആത്മപരിശോധന നടത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു. 

'ഓരോ വാഹനങ്ങളിലും ഏത് തരം ഹോണുകള്‍ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോള്‍ അതില്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഹോണ്‍ ഉണ്ടായിരിക്കണമെന്ന് സിഎംവിആര്‍ ചട്ടം 119ല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റുതരം ഹോണുകള്‍ ഉപയോഗിക്കുന്നതു മാത്രമല്ല, ഘടിപ്പിക്കുന്നതും നിയമലംഘനമാണ്.' ചില ഹോണുകള്‍ വാഹനത്തിന്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണെന്നും എംവിഡി വ്യക്തമാക്കി. 


എംവിഡിയുടെ കുറിപ്പ്: “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ HORN ഹോൺ എന്നാൽ കൊമ്പ് എന്നാണർത്ഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക. സ്വാഭാവികം. ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കിൽ.., പ്രയാസമാണല്ലെ. നമ്മുടെ റോഡ് സംസ്കാരത്തിൽ അമിത പ്രാധാന്യം കാരണം റോഡുകളിൽ കാതുകളെ നിറയ്ക്കുന്നതിനേക്കാളേറെ പോക്കറ്റ് കാലിയാക്കുന്നുമുണ്ട് ഹോണുകൾ.

വാഹനങ്ങളിൽ ഇതൊരു അത്യാവശ്യഘടകമാണോ ?

മറ്റു രാജ്യങ്ങളിൽ ഹോണിന് വലിയ പ്രധാന്യമൊന്നും ഇല്ല. റോഡിൽ ഇൻഡിക്കേറ്ററുകൾ അഥവാ മുന്നറിയിപ്പ് സൂചനകൾക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു സുരക്ഷാസംസ്കാരമാണ് അവർക്കുള്ളത്. അത്യാവശ്യഘട്ടങ്ങളിലെ ഒരു സുരക്ഷാ ഉപകരണം മാത്രമാണവർക്ക് ഹോണുകൾ. ഹോണിനോടുള്ള അമിതാവേശം കാരണം വാഹന ഡിസൈനിംഗിൽ അവയ്ക്ക് പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടി വന്നതിൻ്റെ ഫലമാണ് IS 1884:1993. അത് പ്രകാരം നാല് തരം ഇലക്ട്രിക് ഹോണുകൾ മാത്രമാണ് നിലവിൽ വാഹനങ്ങളിൽ അനുവദനീയമായിട്ടുള്ളത്.

Type 1 - AC Magneto, Type 2A - DC 12/24V, Type 2B - DC 12/24V, Type 3 - DC12/24V wind tone.

Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം. അതിൽ കൂടുതലുള്ളവ ശബ്ദമലിനീകരണനിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ വിളിച്ചു വരുത്തും. ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകൾ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോൾ അതിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു ഹോൺ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ൽ നിർബന്ധമാക്കിയിട്ടുമുണ്ട്. 

Type1 - Mopeds, Scooters and Motor Cycle, Type 2A - 2, 3 Wheelers & Quadricycles, Type 2B - Quadricycles, Cars & Commercial Vehicles, Type 3 - Quadricycles, Cars & Commercial Vehicles.

മറ്റുതരം ഹോണുകൾ ഉപയോഗിക്കുന്നതു മാത്രമല്ല ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകൾ വാഹനത്തിൻ്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം എന്നത് എല്ലാവർക്കും അറിയാം. കൂടാതെ സ്ഥിരമായ അതിൻ്റെ ഉപയോഗം അതുപയോഗിക്കുന്നവർക്ക് തന്നെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുമുണ്ട്. ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണം. Less Horn, Low Horn & thus, No ‘Horn’.

രണ്ടും കല്‍പ്പിച്ച് ഓപ്പണ്‍ എഐ; രംഗത്തിറക്കുന്നത് ഡാല്‍-ഇ ടൂള്‍, നീക്കം ഡീപ്പ് ഫേക്കുകള്‍ തടയാന്‍
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'
ശബരിമലയിൽ പുതുചരിത്രം പിറന്നു, ആസൂത്രണ മികവിൻ്റെ നേട്ടമെന്ന് സർക്കാർ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ