ചെന്നൈയിൽ മണിക്കൂറുകൾ നീണ്ട മഴക്ക് നേരിയ ശമനം. നഗരത്തിൽ വെള്ളക്കെട്ട് തുടരുന്നു. മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. 11 മണിയോടെ 80 % സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകും. മിഗ്ജാമ്ചുഴലിക്കാറ്റ് ഉച്ചയോടെ ആന്ധ്രാതീരം തൊടും

11:12 PM (IST) Dec 05
മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് തോമസ് ഐസക് അപ്പീൽ നൽകി. സമൻസ് അയക്കാൻ അനുമതി നൽകിയത് മതിയായ കാരണങ്ങളില്ലാതെയെന്ന് അപ്പീലിൽ ഐസക് ചൂണ്ടിക്കാണിക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അപ്പീൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും
11:10 PM (IST) Dec 05
കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
11:09 PM (IST) Dec 05
ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.
10:35 PM (IST) Dec 05
മിഗ്ജാമ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രയിൽ കനത്ത മഴ തുടരുന്നു. അതീവ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.
06:10 PM (IST) Dec 05
നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി. Read More
06:09 PM (IST) Dec 05
ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More
06:08 PM (IST) Dec 05
പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Read More
03:32 PM (IST) Dec 05
നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്ന് മരംമുറിക്കേസിലെ കുറ്റപത്രം. ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ മരങ്ങൾ അതിവേഗം വെട്ടിവീഴ്ത്താൻ പ്രതികളെ തുണച്ചെന്നും കുറ്റപത്രത്തിലുണ്ട്. കബളിപ്പിക്കപ്പെട്ട ഒരു കർഷകനും കേസിൽ പ്രതിയല്ല. വ്യാജരേഖയുണ്ടാക്കാൻ ഒത്താശ വില്ലേജിൽ നിന്നാണ് കിട്ടിയത്. വില്ലേജ് ഓഫീസറുടെ പിന്തുണയിൽ അതിവേഗം മരംമുറി നടക്കുകയായിരുന്നു. ഉത്തരവ് മറയാക്കി മരംമുറിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
03:31 PM (IST) Dec 05
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. എം ടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 % നടൻ എന്നാണ് തന്റെ അഭിപ്രായമെന്നും ടിഎൻ പ്രതാപൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
03:30 PM (IST) Dec 05
കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ ടിഎൻ പ്രതാപൻ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഎം പ്രചാരണം നടത്തുമ്പോഴാണ് പ്രതാപന്‍റെ പിന്തുണ.
03:18 PM (IST) Dec 05
പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘര്‍ഷമുണ്ടായത്.സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു.സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
03:18 PM (IST) Dec 05
കെ റെയിൽ സമരസമിതിയുടെ സമര വാഴക്കുല 40,300 രൂപയ്ക്ക് ലേലം ചെയ്തു. ആലുവ സമര സമിതിയാണ് ലേലം നടത്തിയത്. 8 കിലോ ഭാരമുള്ള പാളയൻ കോടൻ പഴമാണ് റെക്കോർഡ് വിലയ്ക്ക് ലേലം വിളിച്ചു പോയത്. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുറ്റി പിഴുത് മാറ്റി അതേ കുഴിയിലാണ് വാഴ നടന്നത്. ടി എസ് നിഷാദ് പൂക്കാട്ടുപടിയാണ് വാഴക്കുല ലേലം വിളിച്ച് എടുത്തത്.
03:14 PM (IST) Dec 05
രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
03:13 PM (IST) Dec 05
ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍. അഭിപ്രായ വ്യത്യാസം ശക്തമായതോടെ നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചു.
12:28 PM (IST) Dec 05
രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. : വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നിരിക്കയാണ്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു
12:09 PM (IST) Dec 05
കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ്. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്‍റെ വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പങ്കാളി അശ്വതിയെ മതം മാറ്റാന്‍ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു.
12:07 PM (IST) Dec 05
കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി.
12:06 PM (IST) Dec 05
കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും, അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങൾക്ക് പിഴവ് സംഭവിച്ചു. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. പക്ഷേ അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. വിദ്യാർത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. അതിന്റെ പേരിൽ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി
10:49 AM (IST) Dec 05
അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്പിച്ചത്. രാവിലെ ഏഴു മണിക്കാണ് സംഭവം. അയൽവാസിയുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10:24 AM (IST) Dec 05
ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തിരികെ ചോദിച്ചപ്പോൾ പത്മകുമാർ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും അനിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
10:24 AM (IST) Dec 05
നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോർപ്പറേഷൻ ഓഫീസിലേക്കാണ്. ഒന്നും ചെയ്യാനില്ലാത്തതിനാൽ പരാതികൾ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നൽകിയതിൽ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു
10:23 AM (IST) Dec 05
തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന
10:23 AM (IST) Dec 05
ഹീര ഗ്രൂപ്പ് എംഡി ഹീരബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 2 മണിക്ക് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിനായി ലോൺ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്.
10:23 AM (IST) Dec 05
എറണാകുളം ആലുവയിൽ പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്കു യാത്രക്കാരൻ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ.രാഹുൽ വയസ്സ് ആണ് ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചത്. സഹയാത്രികനായിരുന്ന അമ്പലപ്പുഴ സ്വദേശിയും ഇതേ ബാങ്കിൽ ബാങ്ക് ജീവനക്കാരനുമായ അക്ഷയ് വയസ്സിനെ പരിക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
10:22 AM (IST) Dec 05
കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണ്ടതിനാൽ ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വർഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി നിലപാട്. കരുവന്നൂർ ബാങ്കിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇതുവവഴി വൻ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂരിലെ ബെനാമി വായ്പ അനുവദിച്ചതിലുള്ള കമ്മീഷൻ തുകയാണിതെന്നാണ് ഇഡി വാദം. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ട
10:21 AM (IST) Dec 05
മണിപ്പൂരിൽ 13 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം.ഇന്നലെയാണ് തെങ്നോപാല്‍ ജില്ലയിൽ തെരച്ചിലിനിടെ സുരക്ഷ സേന മൃതദേഹങൾ കണ്ടെത്തിയത്.കൊല്ലപ്പെട്ടവർ UNLF എന്ന വിഘടനവാദി സംഘടനയിലെ അംഗങ്ങളാണെനാണ് വിവരം. മെയ് തെ സായുധസംഘടനയാണിത്.കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരുമായി ഇവർ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. കുക്കി ഭൂരിപക്ഷ മേഖലയിലാണ് മൃതദേഹം കണ്ടത്.ഇരു വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
10:21 AM (IST) Dec 05
മഹുവ മൊയ്ത്ര എംപിക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വച്ചേക്കും. ഇന്നലെ അജണ്ടയിൽ ഉണ്ടായിരുന്നെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. വോട്ടിന് കോഴ ആരോപണം നേരിടുന്ന മഹുവ ക്കെതിരെ നടപടി വേണമെന്നാണ് സമിതി റിപ്പോർട്ട്.അതേസമയം പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരും.പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചാണ് യോഗം ചേരുക.വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയങ്ങളും നൽകും
10:20 AM (IST) Dec 05
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിലെ മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇന്ന് കൊട്ടാരക്കര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്‍റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ കുറ്റകൃത്യം നടത്തിയതിന്‍റെ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം
10:19 AM (IST) Dec 05
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു
10:19 AM (IST) Dec 05
ചെന്നൈയിൽ മണിക്കൂറുകൾ നീണ്ട മഴക്ക് നേരിയ ശമനം. നഗരത്തിൽ വെള്ളക്കെട്ട് തുടരുന്നു. മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. 11 മണിയോടെ 80 % സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകും. മിഗ്ജാമ്ചുഴലിക്കാറ്റ് ഉച്ചയോടെ ആന്ധ്രാതീരം തൊടും