റീസർവേ പൂർത്തിയാക്കാൻ 46 വർഷം കൂടി കാത്തിരിക്കാനാവില്ല, ഡിജിറ്റലൈസേഷൻ വേഗത്തിലാക്കും; മന്ത്രി കെ രാജൻ

Published : Jun 17, 2021, 05:33 PM ISTUpdated : Jun 17, 2021, 05:58 PM IST
റീസർവേ പൂർത്തിയാക്കാൻ 46 വർഷം കൂടി കാത്തിരിക്കാനാവില്ല, ഡിജിറ്റലൈസേഷൻ വേഗത്തിലാക്കും; മന്ത്രി കെ രാജൻ

Synopsis

റീസർവേ പൂർത്തിയാക്കാൻ ഇനിയും ഒരു 46 വർഷം കൂടി കാത്തിരിക്കാനാവില്ല. 54 കൊല്ലം കൊണ്ട് 54 ശതമാനം വില്ലേജ് ഓഫീസുകളിൽ മാത്രമാണ് നടപടികൾ പൂർത്തിയായത്

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഡിജിറ്റലൈസേഷൻ നേരത്തെ തുടങ്ങി. അത് എത്രകാലം കൊണ്ട് പൂർത്തിയാകുമെന്ന് പറയാനാവില്ല. ഈ സർക്കാരിന്റെ കാലാവധി കൊണ്ട് തന്നെ പ്രാഥമികമായ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും. റീസർവേ പൂർത്തിയാക്കാൻ ഇനിയും ഒരു 46 വർഷം കൂടി കാത്തിരിക്കാനാവില്ല. 54 കൊല്ലം കൊണ്ട് 54 ശതമാനം വില്ലേജ് ഓഫീസുകളിൽ മാത്രമാണ് നടപടികൾ പൂർത്തിയായത്. അതുകൊണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ വഴി റീസർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡിജിറ്റൽ റീസർവേ കഴിഞ്ഞാൽ ആളുകൾക്ക് അവരുടെ ഭൂമി കൃത്യമായി കിട്ടും. അതിന് പുറമെ സർക്കാരിന് ഒരുപാട് ഭൂമി അധികമായി ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ റീസർവെ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി വഴി വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യമായ മാറ്റം ആലോചിക്കുന്നുണ്ട്. വില്ലേജ് ഓഫീസിലെത്തുന്ന ഒരാൾക്ക് പരാതികളില്ലാതെ ആവശ്യം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സേവനങ്ങൾ ഉദ്ദേശിക്കുന്നത്. കെട്ടിടം പുതുക്കിപ്പണിയൽ മാത്രമല്ല സർക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ആലോചിക്കുന്നുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വില്ലേജ് ഓഫീസർമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ഓരോ വർഷവും മികച്ച വില്ലേജ് ഓഫീസർ അവാർഡ് നൽകും. തഹസിൽദാർമാരുടെ വിഭാഗത്തിലും ഈ അവാർഡ് ലഭിക്കും. റവന്യു വകുപ്പിന്റെ ഓഫീസുകളിൽ വർഷം തോറും സന്തോഷ സൂചിക പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ നൈപുണ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ജീവനക്കാർക്ക് പരിശീലനം അത്യാവശ്യമാണ്. റവന്യു ജീവനക്കാർക്ക് വേണ്ടി വിദ്യാഭ്യാസ പാക്കേജ് ആവശ്യമാണ്. ഉത്തരവുകളെ വ്യാഖ്യാനിക്കുന്നതിലും അത് നടപ്പാക്കുന്നതിലും അടക്കം അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകേണ്ടതുണ്ട്. പരിശീലനം നേടിയാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ എന്ന് നിർബന്ധിക്കപ്പെട്ടാലേ അത് കൃത്യമായി നടപ്പിലാക്കാനാവൂ. കേരളത്തിലെ റവന്യു ഉദ്യോഗസ്ഥർക്ക് വിവിധ കാറ്റഗറി തിരിച്ച് വിവിധ ടീമുകളായി സാമൂഹ്യ മാധ്യമങ്ങൾ വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

വിമതൻ 636 വോട്ട് നേടി, അപരന് കിട്ടിയത് 44; സിപിഎം സ്ഥാനാർത്ഥി 58 വോട്ടിന് തോറ്റു
'ഇടതിൻ്റെ പരാജയ കാരണം വർഗീയത'; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ