
തിരുവനന്തപുരം: 2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’നോവൽ വിഭാഗത്തിൽ പുരസ്ക്കാരത്തിന് അർഹമായി. ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി.
സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.
അക്കാദമി അവാർഡുകൾ
കവിത-പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആർ രേണുകുമാർ (കൊതിയൻ)
ചെറുകഥ -വിനോയ് തോമസ് (രാമച്ചി),
നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ),
ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),
സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും),
വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആർ.വി.ജി. മേനോൻ
(ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം),
ജീവചരിത്രം/ആത്മകഥ എം.ജി.എസ്. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ)
യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)
വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധെൻറ പരിനിർവാണം),
ഹാസസാഹിത്യം- സത്യൻ അന്തിക്കാട് (ഈശ്വരൻ മാത്രം സാക്ഷി).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam