കേരളത്തിലെ എസ്ഐആര്‍; കണ്ടെത്താനാകാത്ത വോട്ടര്‍മാര്‍ 6.68 ലക്ഷം, ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ 'ജോയത്തോണ്‍'

Published : Nov 28, 2025, 10:39 PM ISTUpdated : Nov 28, 2025, 10:45 PM IST
SIR

Synopsis

കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം (67. 57%) ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം (67. 57%) ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് 6.68 ലക്ഷത്തിലധികം പേരാണ് ഇനിയും എന്യൂമറേഷൻ ഫോം സ്വീകരിക്കാനുള്ളത്. കണ്ടെത്താനുള്ള വോട്ടർമാർ എന്നതിൽ നിന്ന് ഫോം സ്വീകരിക്കാനുളളവർ എന്ന ഗണത്തിലേയ്ക്ക് ഈ കണക്ക് കഴിഞ്ഞ ദിവസം മുതൽ കമ്മീഷൻ മാറ്റിയിട്ടുണ്ട്. ബി എൽ ഒ ആപ്പിലെ പ്രശ്നങ്ങൾ ഡിജിറ്റൈസേഷൻ പ്രശ്നത്തിലാക്കുന്നുവെന്ന പരാതിയുണ്ട്. അതേസമയം, ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഡിജിറ്റൈസേഷൻ വിരസത ഒഴിവാക്കാൻ പത്തുമിനുട്ട് വിനോദവേള അനുവദിച്ചുകൊണ്ടായിരിക്കും എസ്ഐആര്‍ ജോയത്തോണ്‍ നടത്തുക. ഇതിനിടെ, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ചര്‍ച്ച ചെയ്യാൻ നാളെ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. എസ്ഐആർ നെതിരെ പാർട്ടികളും സർക്കാരും കൊടുത്ത ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് യോഗം.

കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണ നടപടികൾ തുടരാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എസ് ഐആർ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തടസമാകുന്നോ എന്നറിയിക്കാൻ സംസ്ഥാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയും ചെയ്തു. എസ്ഐആറിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. ഹർജി ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കേരളത്തിലെ എസ്ഐആർ നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികളെ സുപ്രീംകോടതിയിൽ എതിർത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം ഇത് മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് വാദിച്ചത്. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏകോപനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവർത്തിക്കുന്നത്. നിലവിലെ നടപടികൾക്ക് ചെറിയ വിഭാഗം ബി‌എൽ‌ഒമാരെ മാത്രമേ ആവശ്യമുള്ളുവെന്നും കേരളത്തില്‍ 99 ശതമാനം വോട്ടർമാർക്കും എന്യൂമറേഷന്‍ ഫോമുകൾ നൽകിയെന്നും കമ്മീഷൻ വാദിച്ചിരുന്നു. അടുത്ത മാസം നാലിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. എന്നാൽ, പാര്‍ട്ടികളല്ല പ്രശ്നമെന്നും കേരളത്തിലെ യഥാർത്ഥ സ്ഥിതി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അല്ലെന്നും സംസ്ഥാനം വാദിച്ചു. സ്റ്റേ ആവശ്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ബിഎൽഒമാരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് സിപിഎം വാദിച്ചു. തുടർന്നാണ് അടുത്തമാസം ഒന്നിനകം സത്യവാങ്മൂലം നൽകാൻ കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം