
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിന് ഉപയോഗിച്ച തോക്കിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘത്തിന് തോക്ക് എത്തിച്ച് കൊടുത്തത് രവി പൂജാരി സംഘമാണെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടി. വെടിയുതിർത്തവർക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ലായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിനു മുമ്പ് സംഘം വെടിയുതിർത്ത് പരിശീലനം നടത്തിയെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.
അറസ്റ്റിലായ ബിലാലിന്‍റെ കയ്യിൽ നിന്നാണ് രണ്ട് തോക്കുകൾ കണ്ടെടുത്തത്. വെടിവയ്പ്പ് കേസിൽ പിടിയിലായ വിപിനുമായി വൈരാഗ്യമുണ്ടായിരുന്ന യുവാവിനേയും തോക്ക് കാണിച്ച് സംഘം ഭീഷണിപ്പെടുത്തി. പരിശീലനത്തിന് 7 തിരകളാണ് ഉപയോഗിച്ചത്. രണ്ടുതവണയാണ് ബ്യൂട്ടി പാർലറിലേക്ക് സംഘം വെടിയുതിര്‍ത്തത്.
Read more ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് : പ്രതികള്‍ തങ്ങിയത് ‘അമേരിക്കയില്‍’
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam