യുവതികൾക്കൊപ്പം പിടിയിലായത് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവ്, നിർണായക വഴിത്തിരിവ്; കൊച്ചിയിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്ത് പൊലീസ്

Published : Aug 02, 2026, 10:46 AM IST
MDMA

Synopsis

കൊച്ചി മരടിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിന്റെ അന്വേഷണം വൻ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിലേക്ക് നയിച്ചു. ലഹരിമരുന്ന് ഇടപാടിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ, പൊലീസ് നടത്തിയ തുടർ ഓപ്പറേഷനുകളിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ നിരവധി പേർ എം.ഡി.എം.എയുമായി പിടിയിലായി. ലഹരി സംഘങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: മരടിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ മയക്കുമരുന്ന് ശൃംഖലയെ കൊച്ചി സിറ്റി പൊലീസ് തകർത്തു. ജൂലൈ 29-ന് രാത്രി 9.50-ഓടെ മരട് ഫോറം മാളിന് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവദിവസം ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം പാലക്കാട് സ്വദേശി ഷഹനാസ് വി.പി.യുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കാപ്പ കേസ് പ്രതി തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ സ്വദേശി അനൂപ് എന്നിവരുടെ പങ്കാളിത്തവും പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘം വെണ്ണലയിൽ നടത്തിയ പരിശോധനയിൽ ജൂലൈ 30-ന് 4.48 ഗ്രാം എം.ഡി.എം.എയുമായി നാലുപേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി പ്രതികളിലൊരാളായ റിജോയ് ബിക്സൺ ഫ്രാൻസിസാണെന്ന് വ്യക്തമായി. ഷഹനാസിന്റെ സംഘത്തിൽ നിന്ന് വാങ്ങിയ മയക്കുമരുന്നിന്റെ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് റിജോ സമ്മതിച്ചു. പാലാരിവട്ടം പൊലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് ജൂലൈ 31-ന് മണ്ണഞ്ചേരി പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതികളായ ഫ്രാൻസിസ് സേവ്യർ, സുഹൃത്ത് ആര്യ (പൊടി) എന്നിവരെ 2 ഗ്രാം എം.ഡി.എം.എയുമായും, ഷഹനാസ്, അനൂപ് എന്നിവരെ 11.7 ഗ്രാം എം.ഡി.എം.എയുമായും കലവൂരിൽ വെച്ച് പിടികൂടി. തുടരന്വേഷണത്തിൽ മറ്റ് പ്രതികളായ സ്മിജിൽ ആന്റണിയെ കണ്ണമാലിയിൽ നിന്നും നിഖിൽ കെന്ററിനെ മുളവുകാടിൽ നിന്നും ലഹരിമരുന്നുകളോടെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളും സംയോജിപ്പിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ലഹരി സംഘങ്ങൾക്കെതിരെയുള്ള ഓപ്പറേഷനുകളും രഹസ്യാന്വേഷണവും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം; 2117.85 കോടി രൂപ അനുവദിച്ചു, പട്ടികയിൽ കേരളം ഇല്ല
സർക്കാർ ഉത്തരവിറക്കി, വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിൽ നടപടി