കൊല്ലം കോര്‍പ്പറേഷൻ പിടിക്കാൻ യുവനിരയെ കളത്തിലിറക്കി കോണ്‍ഗ്രസ്, 21 വയസുള്ള രണ്ട് വനിതകളടക്കം ഒമ്പത് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

Published : Nov 09, 2025, 08:37 PM ISTUpdated : Nov 09, 2025, 08:49 PM IST
kollam congress candidates ksu

Synopsis

കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുവനിരയുമായി കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകൾ അടക്കം ഒമ്പത് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുവനിരയുമായി കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകൾ അടക്കം ഒമ്പത് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. നിയമ വിദ്യാർത്ഥിനികളായ കെ.എസ്. ആർച്ച, ജയലക്ഷ്മി എന്നിവരാണ് 21കാരായ സ്ഥാനാർത്ഥികൾ. ഇരുവരും കെ.എസ്.യുവിന്‍റെ കോളേജ് യൂണിയനുകളിൽ ഭാരവാഹികളാണ്. ആര്‍ച്ച വള്ളിക്കീഴിലും ജയലക്ഷ്മി മുണ്ടയ്ക്കൽ ഡിവിഷനിലുമാണ് മത്സരിക്കുക. ഇതോടെ കോർപ്പറേഷനിൽ കോൺഗ്രസ് 22 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

 

ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെ യുഡിഎഫും ബിജെപിയും

 

ഇടതുകോട്ടയായ കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങി കുറ്റപത്രവും പുറത്തിറക്കി പ്രചരണത്തിന്‍റെ കളം പിടിക്കുകയാണ് യുഡിഎഫ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം.മുനിസിപ്പാലിറ്റിയായിരുന്ന അഞ്ചുവര്‍ഷം, കോര്‍പ്പറേഷന്‍ രൂപീകരണം മുതലുള്ള 25 വര്‍ഷം എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിന്‍റെ കുത്തകയായി തുടരുകയാണ്.കൊല്ലം കോര്‍പ്പറേഷന്‍. 2000ത്തില്‍ 23 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇപ്പോഴുള്ള അംഗബലം വെറും 10 ആണ്. അതില്‍ കോണ്‍ഗ്രസിന് ആറു സീറ്റാണുള്ളത്. ഗ്രൂപ്പ് കലഹവും വിമത

നീക്കങ്ങളും തകര്‍ച്ചയ്ക്ക് കാരണമായി. ഇത്തവണ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. മേയര്‍ സ്ഥാനാര്‍ത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയാണ് തുടക്കം. നഗര പരിധിയില്‍ കുറ്റവിചാരണ യാത്ര നടത്തി. 30 വര്‍ഷ ഭരണത്തിലെ പോരായ്മകള്‍ നിരത്തുന്ന യുഡിഎഫിന്‍റെ കുറ്റപത്രവും കെപിസിസി പ്രസിഡന്‍റിനെ എത്തിച്ച് പുറത്തിറക്കി. മാലിന്യ പ്രശനവും തെരവുനായ ശല്യവും റോഡുകളുടെ പോരായ്മയും തെരുവ് വിളക്കുകളുടെ അപര്യാപ്തതയും പ്രഹസമായി മാറിയ പദ്ധതികളും തുടങ്ങി നീണ്ട നിരയാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്. 

എൽഡിഎഫിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും. കോര്‍പ്പറേഷനിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരിക്കും പ്രവര്‍ത്തനം. കൗണ്‍സിസര്‍മാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് ബിജെപിയും. കഴിഞ്ഞ തവണ ആറായി ഉയര്‍ത്തി. 16 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തും. ഇത്തവണ മുന്നേറ്റം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍. നിലവിലുള്ള 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 38 പേരുടെ കരുത്തുണ്ട്. 56 ഡിവിഷനുകളിലേക്കാണ് ഇത്തവണ മത്സരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ