കൊല്ലത്ത് 19 പേർക്ക് കൂടി കൊവിഡ്; എല്ലാവരും വിദേശത്തു നിന്നെത്തിയവർ

Web Desk   | Asianet News
Published : Jun 06, 2020, 06:34 PM ISTUpdated : Jun 06, 2020, 06:38 PM IST
കൊല്ലത്ത് 19 പേർക്ക് കൂടി കൊവിഡ്; എല്ലാവരും വിദേശത്തു നിന്നെത്തിയവർ

Synopsis

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 11 പേരും തജിക്കിസ്ഥാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികളാണ്. ഒരാൾ നൈജീരിയയിൽ നിന്ന് വന്നതാണ്. 

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്ക് ഇന്ന് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ജില്ലയിലെ നീണ്ടകര ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 11 പേരും തജിക്കിസ്ഥാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികളാണ്. ഒരാൾ നൈജീരിയയിൽ നിന്ന് വന്നതാണ്. ബാക്കിയുള്ളവർ ​ഗൾഫ് നാടുകളിൽ നിന്ന് എത്തിയവരാണ്. 82 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുളളത്. 27 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറ്റവും കൂടുതൽ കൊല്ലത്താണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, രോ​ഗം ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന രണ്ട് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം ഇന്ന് നെ​ഗറ്റീവായിട്ടുണ്ട്. 

Read Also: ആശങ്ക കനക്കുന്നു; ഇന്ന് 108 പേര്‍ക്ക് കൊവിഡ്, 50 പേര്‍ക്ക് രോഗമുക്തി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്