കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഓവര്‍സിയറായി നിയമനം

Published : Oct 13, 2025, 02:48 PM IST
kottayam medical college accident bindu son

Synopsis

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എൻ വാസവനൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്. ബിന്ദുവിന്‍റെ അപകട മരണത്തിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ഉറപ്പാണ് പാലിക്കപ്പെടുന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോർഡിൽ നിയമനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. അപകടം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് നവനീത് ജോലിയിൽ പ്രവേശിക്കുന്നത്. 

ദേവസ്വം ബോർഡ്, വൈക്കം അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിലാണ് നിയമനം. നവനീതിന്‍റെ വീടിനടുത്തു തന്നെയാണ് ജോലി. മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നവനീത് ആദ്യത്തെ ശമ്പളവുമായി അമ്മയെ കാണാൻ എത്തിയ ദിവസം ആണ് മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദു മരിച്ചത്. മകന് നല്ലൊരു ജോലി എന്നതായിരുന്നു ആ അമ്മയുടെ സ്വപ്നം.ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നാഷണൽ സര്‍വീസ് സ്കീം യൂണിറ്റ് ബിന്ദുവിന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയിരുന്നു. കഴിഞ്ഞാഴ്ച അതിന്‍റെ താക്കോലും നൽകി. ബിന്ദുവിന്‍റെ മകൾ നവമിയുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 

സര്‍ക്കാര്‍ ബിന്ദുവിന്‍റെ കുടുംബത്തിനൊപ്പം നിന്ന് അവരുടെ ആവശ്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കികൊടുത്തുവെന്നും തുടര്‍ന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ തങ്ങളെ ചേര്‍ത്തുപിടിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് നവനീത് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് അധികൃതരുടെ അനാസ്ഥമൂലം മെഡിക്കൽ കോളേജിൽ കെട്ടിടം പൊളിഞ്ഞുണ്ടായ അപകടത്തിൽ തലയോലപറമ്പ് സ്വദേശിയായ ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം