കോഴിക്കോട് വരും ദിവസങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

Published : Apr 19, 2021, 06:49 AM IST
കോഴിക്കോട് വരും ദിവസങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

Synopsis

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സൂപ്രണ്ട് അറിയിച്ചു

കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിൽസ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ് കൂടുതല്‍ ജാഗ്രത. പ്രധാനപ്പെട്ട ജില്ല - താലൂക്ക് ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങണം. ഇവിടങ്ങളില്‍ 15 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം. കൊഴിക്കോട് ബീച്ച് ജനറൽ ആശുപത്രി വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സൂപ്രണ്ട് അറിയിച്ചു. ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 22 ദശാശം ആയുയര്‍ന്നു. കോര്‍പറേഷന്‍ പരിധിയിലും രോഗ വ്യാപനം രൂക്ഷമാണ്. ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണവും കൂടി. തിങ്കളാഴ്ച 121 കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തും. കൊവിഡ് മാസ് പരിശോധന തിങ്കളാഴ്ചയും തുടരും. സ്ഥിതി വിലയിരുത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും ഉണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു