സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരുന്ന ഉപതെരഞ്ഞെടുപ്പ്; കെ പി എ മജീദ്

Published : Sep 21, 2019, 04:27 PM IST
സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരുന്ന ഉപതെരഞ്ഞെടുപ്പ്; കെ പി എ മജീദ്

Synopsis

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് വോട്ട് കുറയുമെന്നും മജീദ് പറഞ്ഞു.

മഞ്ചേശ്വരത്ത് സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പിനായുള്ള താഴെത്തട്ട് ഒരുക്കങ്ങൾ ലീഗ് പൂർത്തിയാക്കിയതായും കെപിഎ മജീദ് പറഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.

ഒക്ടോബർ 21നാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ട ചൂടിലേക്ക് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും