
ആലപ്പുഴ: ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ എ എസ്. ആലപ്പുഴ ജില്ലയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന 'സ്‌നേഹജാലകം' എന്ന കൂട്ടായ്മയ്ക്കാണ് കളക്ടര്‍ തുക കൈമാറിയത്. കിടപ്പുരോഗികള്‍ ഉള്‍പ്പടെ ദിവസവും 150ഓളം പേര്‍ക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 3നാണ് വി ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്. വിവാദത്തിലായ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ജില്ലാ കളക്ടറായി നിയമിതനായി ദിവസങ്ങൾക്കുള്ളിൽ ത്നനെ സമൂഹമാധ്യമങ്ങളിൽ ഏറെ പിന്തുണ കൃഷ്ണതേജയ്ക്ക് ലഭിച്ചിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
ആലപ്പുഴ ജില്ലയില്‍ ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പ് രോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് ഇവര്‍ സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നത്. കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം. വളരെ വര്‍ഷങ്ങളായി എനിക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എന്റെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കൊരു ചെറിയ സഹായമെന്ന രീതിയില്‍ ഇന്ന് കൈമാറി. സ്‌നേഹജാലകം പ്രസിഡന്റ് ശ്രീ.എന്‍.പി. സ്‌നേഹജന്‍, സെക്രട്ടറി ശ്രീ. ആര്‍. പ്രവീണ്‍, ട്രഷറര്‍ ശ്രീ. വി.കെ. സാനു, പ്രവര്‍ത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യന്‍, ശ്രീ. ജയന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
Read Also: ഈ വർഷം കേരളത്തിൽ 17 ഹർത്താൽ; ഹൈക്കോടതി തടഞ്ഞിട്ടും തുടരുന്ന മിന്നൽ ഹർത്താലുകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam