കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രതിസന്ധിയിൽ; ഇതര സംസ്ഥാന യാത്രകൾ നിർത്തി

Published : May 26, 2026, 10:47 AM IST
KSRTC Budget Tourism

Synopsis

റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകൾ താത്കാലികമായി നിർത്തിവെച്ചു. നികുതിയിളവിന്റെ കാലാവധി കഴിഞ്ഞതോടെ താത്കാലിക പെർമിറ്റ് ലഭിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ തീരുമാനം വന്ന ശേഷമേ യാത്രകൾ പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.

കൊച്ചി: റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകൾ താത്കാലികമായി മാറ്റിവെച്ചു. നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെയാണ് യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായത്. ഒരു മാസത്തിൽ ഏകദേശം 47 ലക്ഷം രൂപവരെ കെഎസ്ആർടിസി നികുതിയായി അടച്ച് വരികയായിരുന്നു. 2018 മുതൽ സംസ്ഥാന സർക്കാർ പൂർണ നികുതിയിളവ് അനുവദിച്ചിരുന്നു. ഈ ഇളവിന്റെ കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചു. തുടർന്ന് അനുവദിച്ചിരുന്ന 45 ദിവസത്തെ അധിക സമയ പരിധിയും ഈ മാസം 14ന് അവസാനിച്ചു.

ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിലുള്ള ബസുകൾക്കും സാധാരണ കെഎസ്ആർടിസി ബസുകൾക്കുള്ള ഇളവിനോടൊപ്പം നികുതിയിളവ് ലഭിച്ച് വരികയായിരുന്നു. യാത്രകൾ മാറ്റിയതോടെ നേരത്തെ ബുക്കിങ് നടത്തിയവരും പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്തവരും ആശങ്കയിലായി. അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 5300 ബസുകൾക്കായി കെഎസ്ആർടിസി സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം വന്ന ശേഷമേ ബജറ്റ് ടൂറിസം യാത്രകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കാനാകൂവെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് സ്വാഭാവികമായ ഭരണപരമായ കാലതാമസമാണെന്നും അവർ അറിയിച്ചു.

യാത്രാ ദിവസങ്ങൾ പരിഗണിച്ച് ആർടിഒ തലത്തിലാണ് താത്കാലിക പെർമിറ്റിന് അനുമതി നൽകുന്നത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയ ശേഷമേ ഈ നടപടികൾ പൂർത്തിയാക്കാനാകൂ. അതേസമയം, നിലവിലുള്ള സംസ്ഥാനാന്തര സർവീസുകൾ തുടരുന്നതിന് തടസ്സമില്ല. എന്നാൽ കേരളത്തിന് പുറത്തേക്കുള്ള ബജറ്റ് ടൂറിസം യാത്രകൾക്ക് ആവശ്യമായ താത്കാലിക പെർമിറ്റ് ലഭിക്കുന്നതിലാണ് പ്രതിസന്ധി. എം-പരിവാഹൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാനുള്ള നടപടികളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി
'വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത് പ്രതികരണങ്ങൾ അവമതിപ്പ് ഉണ്ടാക്കി'; സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾക്കെതിരെ വിമർശനം