
കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി ബസ് ഡിപ്പോ. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ് അധികൃതരുടെ വാദം.
സംസ്ഥാനത്ത് കൊവിഡ് രോഗികൾ വര്‍ധിക്കുമ്പോഴാണ് കൂത്താട്ടുകുളം കെഎസ്ആര്‍ടിസിയുടെ ഈ അനാസ്ഥ. ട്രിപ്പ് അവസാനിക്കുമ്പോള്‍ ബസ് കഴുകി അണുനശീകരണം നടത്തണമെന്നാണ് സര്‍ക്കാർ നിര്‍ദേശം. ഡിപ്പോയിലെ മോട്ടര്‍ കേടായതിനാലാണ് ബസുകൾ കഴുകാത്തതെന്നാണ് അധികൃതരുടെ മറുപടി.
വ്യാഴാഴ്‍ച്ച കേടായ മോട്ടർ ശരിയാക്കാൻ ഇതുവരെ കെഎസ്ആര്‍ടിസി അധികൃതർ തയ്യാറായിട്ടില്ല. വനിത വിശ്രമകേന്ദ്രം, യാത്രക്കാരുടെ ശുചിമുറി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി വെളളമില്ല. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് മാത്രമായി ഓടുന്ന ബസ് ഉൾപ്പെടെ നിലവിൽ 11 ബസുകളാണ് ഇവിടെ നിന്നും സർവ്വീസ് നടത്തുന്നത്. ബസുകൾ ശുചീകരിക്കാത്തതിൽ യാത്രക്കാർ കടുത്ത ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam