തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം

Published : Feb 24, 2025, 08:01 PM IST
തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം

Synopsis

ആദ്യ സർവീസിന് പ്രദേശവാസികൾ സ്വീകരണം നൽകി. ആദ്യ ദിവസം 19,636 രൂപ മാത്രമായിരുന്നു കളക്ഷൻ. എന്നാൽ രണ്ടാം ദിവസം 51 ൽ 44 സീറ്റും യാത്രക്കാര്‍ റിസർവ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഉടുമ്പൻചോല-രണ്ടാം മൈൽ റോഡിന്‍റെ ഭാഗമായ ബൈസൺവാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സർവീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാൽ, രാജാക്കാട് വഴിയാണ് ദിവസേന ബസ് സർവീസ് നടത്തുന്നത്. 

രാവിലെ 3.45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിക്കുന്ന ബസ് 5.20 ന് കൊട്ടാരക്കര, 7.25 ന് കോട്ടയം 9.05 ന് മൂവാറ്റുപുഴ,11.30 ന്  ബൈസൺവാലി വഴിയാണ് പോവുക. ഉച്ചയ്ക്ക് 12.15 ന് പൂപ്പാറയിലെത്തും. വൈകിട്ട് നാലിന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 

ആദ്യ സർവീസിന് കുഞ്ചിത്തണ്ണിയിലും ബൈസൺവാലിയിലും രാജാക്കാടും പ്രദേശവാസികൾ സ്വീകരണം നൽകി. ആദ്യ ദിവസം 19,636 രൂപ മാത്രമായിരുന്നു കളക്ഷൻ. എന്നാൽ രണ്ടാം ദിവസം 51 ൽ 44 സീറ്റും യാത്രക്കാര്‍ റിസർവ് ചെയ്തു. പുതിയ സർവീസ് ആരംഭിച്ച് രണ്ടാം ദിനം  ഇത്രയും ബുക്കിങ് വന്നത് മികച്ച പ്രതികരണമാണെന്നും വരും ദിവസങ്ങളിലും ബുക്കിങ് പ്രതീക്ഷിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.

Read More: സമരം ചെയ്‌തവർക്കെതിരെ പ്രതികാര നടപടിയിൽ നിന്ന് പിന്മാറി കെഎസ്ആർടിസി; തീരുമാനം പ്രതിഷേധം ശക്തമായതിന് പിന്നാലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്