പൊന്നാനിയിൽ കെടി ജലീലോ? പിസി ജോർജ്ജിനെ പത്തനംതിട്ടയിലിറക്കാൻ നേതൃത്വം; എതിർത്ത് ബിഡിജെസ്

Published : Feb 18, 2024, 05:57 PM ISTUpdated : Feb 18, 2024, 06:12 PM IST
പൊന്നാനിയിൽ കെടി ജലീലോ? പിസി ജോർജ്ജിനെ പത്തനംതിട്ടയിലിറക്കാൻ നേതൃത്വം; എതിർത്ത് ബിഡിജെസ്

Synopsis

പത്തനംതിട്ടയിൽ സിപിഎം ജില്ലാ കമ്മിറ്റിയും തോമസ് ഐസകിന്റെ പേര് മാത്രം മുന്നോട്ട് വെച്ചിരിക്കുകയാണ്. അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്.   

തിരുവനന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ കളം മുറുകുന്നു. തുടർച്ചയായി മൂന്നാമതും കൊല്ലത്ത് എൻകെ പ്രേമചന്ദ്രനെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറക്കുകയാണ്. ആർഎസ്പി നേതൃയോഗമാണ് പ്രേമചന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പ്രേമചന്ദ്രനെ വീഴ്ത്താൻ മുകേഷിനെ ഇറക്കാനാണ് സിപിഎം തീരുമാനം. പത്തനംതിട്ടയിൽ സിപിഎം ജില്ലാ കമ്മിറ്റിയും തോമസ് ഐസകിന്റെ പേര് മാത്രം മുന്നോട്ട് വെച്ചിരിക്കുകയാണ്. അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. 

ഇടത് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പ്രചാരണത്തിരക്കിലാണ്. പത്തനംതിട്ടയിൽ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയും ഐസകിന്റെ പേര് മാത്രമാണ് മുന്നോട്ട് വെച്ചത്. പട്ടികയിൽ നേരത്തെയുണ്ടായിരുന്ന രാജു എബ്രഹാമിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്തനംതിട്ട അടക്കം11 ഇടത്ത് സിപിഎം സ്ഥാനാർത്ഥികളായി. ബാക്കിയുള്ളത് എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളാണ്. കെഎസ് അരുൺകുമാർ, കെവി തോമസിന്റെ മകൾ രേഖാ തോമസ് അടക്കമുള്ള പേരുകളാണ് എറണാകുളത്ത് പരിഗണനയിലുള്ളത്. പ്രൊഫ. സി രവീന്ദ്രനാഥിന്റേയും ബിഡി ദേവസ്യയുടേയും പേരുകൾ ചാലക്കുടിയിൽ മുന്നിലുണ്ട്. പൊന്നാനിയിൽ കെടി ജലീലും മലപ്പുറത്ത് വിപി സാനുവും പരിഗണനയിലുണ്ട്. അതേസമയം, എൻഡിഎയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പിസി ജോർജ്ജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വത്തിന് ആഗ്രഹമുണ്ട്. പക്ഷേ ബിഡിജെഎസ് ശക്തമായ എതിർപ്പ് ഉയർത്തുകയാണ്. കൊല്ലത്ത് കുമ്മനം രാജേശഖരനെ വേണമെന്ന് ജില്ലാ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. 

സെഞ്ചുറിയുമായി സച്ചിനും അക്ഷയ് ചന്ദ്രനും, ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ലീഡ്; വിജയപ്രതീക്ഷ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം