വിഷ്ണുവിന്‍റെ പുറത്ത് ആഴത്തിലുള്ള മുറിവ്, 37 തുന്നലുകൾ, കെആർ ബാറിലെ സംഘർഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്

Published : Feb 27, 2026, 08:02 AM IST
Police Vehicle

Synopsis

കുന്നംകുളം പെരുമ്പിലാവിലെ കെആര്‍ ബാറില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവിലെ കെആര്‍ ബാറില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാള്‍ സ്വദേശി വിജില്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ സംഘത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബിയര്‍ കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ വിഷ്ണുവിന്‍റെ പുറത്ത് ആഴത്തിലുള്ള മുറിവേല്‍ക്കുകയും 37 തുന്നലുകള്‍ ഇടുകയും ചെയ്തു. വിജിലിന്‍റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.

കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ലിഷോയ് (അപ്പു), നിഖില്‍ (ചാപ്പു), ബാദുഷ (മോനായി), ഇവരുടെ സുഹൃത്തായ അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലെ സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുന്നംകുളം സ്വദേശിയായ അക്ഷയ് (കൂത്തന്‍) എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇപ്പോള്‍ ആക്രമണം നടത്തിയ ലിഷോയിയും നിഖിലും ബാദുഷയും. നിലവില്‍ ഒല്ലൂര്‍, ചാവക്കാട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി താമസിച്ച് വരികയായിരുന്നു ഇവര്‍. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കുന്നംകുളം പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam news live: വിഷ്ണുവിന്‍റെ പുറത്ത് ആഴത്തിലുള്ള മുറിവ്, 37 തുന്നലുകൾ, കെആർ ബാറിലെ സംഘർഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്
ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ​ഗോവിന്ദൻ