
ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധന കരാർ, തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരിക്കെ ആശങ്ക പരസ്യമാക്കി ആലപ്പുഴ ലത്തീൻ രൂപത. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തീരദേശത്തിന്‍റെ ആശങ്ക പങ്കുവെച്ചത്.
ആഴക്കടൽ കരാറിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഫിഷറീസ് മന്ത്രിയും രൂക്ഷവിമർശനം നടത്തി. മത്സ്യബന്ധന കരാറിലൂടെ എൽഡിഎഫ് സർക്കാർ കമ്മീഷൻ തട്ടാൻ ശ്രമിച്ചു. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാറിന് കേന്ദ്രം ഒരിക്കലും അനുമതി നൽകില്ലെന്നും ഗിരിരാജ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തീരദേശം ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറിൽ എൽഡിഎഫിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam