ലാവ്‍ലിൻ കേസ് വീണ്ടും മാറ്റണമെന്ന് സിബിഐ; സുപ്രീംകോടതിക്ക് അതൃപ്തി

Published : Dec 04, 2020, 12:38 PM ISTUpdated : Dec 04, 2020, 02:14 PM IST
ലാവ്‍ലിൻ കേസ് വീണ്ടും മാറ്റണമെന്ന് സിബിഐ; സുപ്രീംകോടതിക്ക് അതൃപ്തി

Synopsis

ജനുവരി 7  പരിഗണിക്കുമെന്നും കേസിലെ അധിക രേഖകൾ അതിനകം നല്‍കണമെന്നും സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. 

ദില്ലി: എസ് എൻ സി ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി. കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. തുടര്‍ച്ചയായി കേസ് മാറ്റുന്നതില്‍ അതൃപ്തി അറിയിച്ച കോടതി ജനുവരി 7 നുള്ളില്‍ അധിക രേഖകൾ നല്‍കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിച്ചു. കേസ് ജനുവരി 7 പരിഗണിക്കും.

രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ്‍ലിൻ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. 

അതേസയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി സുപ്രീംകോടതിയിലെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ കെഎസ്ആര്‍ടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം
'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹം', വാർത്ത തള്ളി കെസി വേണുഗോപാൽ; 'നിലപാട് പലവട്ടം വ്യക്തമാക്കിയത്'